സെക്യൂരിറ്റി ജീവനക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്പോള്‍ ആശങ്കയോടെയാണ് ജീവനക്കാര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. കോഴിക്കോടുനിന്ന് റിക്സണ്‍ ആന്‍റോ തയ്യാറാക്കിയ എന്‍റെ വാര്‍ത്ത.
15 വര്‍ഷമായി സെക്യൂരിറ്റി ജീവനക്കാരനായി ഞാന്‍ ജോലി ചെയ്യുന്നു.അടുത്തിടെ ഞങ്ങളെ പ്പോലുള്ള ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കാണുന്പോള്‍ പേടിയോടെയാണ് ഒാരോ ദിവസവും ജോലിക്കെത്തുന്നത്.ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ ഒരു വടിപോലുമില്ല.
പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.പല തവണ ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്.ഞങ്ങളുടെ ജീവനും കുടുംബത്തിനും യാതൊരു സംരക്ഷവും ലഭിക്കുന്നില്ല.കുടുംബത്തെ പോറ്റാന്‍ മറ്റ് വഴിയില്ലാത്തതുകൊണ്ടാണ് ജീവന്‍ പണയം വെച്ചും ഈ ജോലി ചെയ്യുന്നത്.
അതുകൊണ്ട് ഞങ്ങള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിതരണമെന്നാണ് ഞങ്ങളുടെ ആവശ്യം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.