നിര്‍മാണ ജോലികള്‍ ഇഴഞ്ഞു നീങ്ങിയതോടെ കണ്ണൂര്‍ പാപ്പിനിശേരി റയില്‍വേ മേല്‍പ്പാലം ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ദുരിതകേന്ദ്രമായി. പ്രദേശവാസികളുടെ പ്രതിഷേധം ഉയര്‍ന്നിട്ടും ജോലികളില്‍ പുരോഗതിയില്ല. റോഡ് തടസപ്പെടതോടെ രണ്ടുവര്‍ഷമായി പുറംലോകം കാണാതെ വീല്‍ചെയറില്‍ യാത്ര ചെയ്യുന്ന മൊയ്തീന്‍കുട്ടി തയാറാക്കിയ എന്‍റെ വാര്‍ത്ത.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോയിരുന്ന പാപ്പിനിശേരി ടൗണ്‍ ഇന്ന് ഒരു ദ്വീപായി മാറിക്കഴിഞ്ഞു. ടൗണില്‍ നിന്ന് പുറത്തു കടക്കാന്‍ നൂറുമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്ത് അഞ്ചു കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട ഗതികേടാണ് ഞങ്ങള്‍ക്ക്. സുഗമമായി യാത്ര ചെയ്യാന്‍ കഴിയാത്ത ഞങ്ങള്‍ക്കും രോഗികള്‍ക്കുമെല്ലാം ആശ്രയമായ ബദല്‍ റോഡിന്‍റെ അവസ്ഥയാണ് ഇത്.
2015 ല്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന കെഎസ്‍ടിപി പദ്ധതിക്ക് കീഴിലുള്ള മേല്‍പ്പാലനിര്‍മാണം ഇഴഞ്ഞു നീങ്ങിയതോടെയാണ് ജനങ്ങളുടെ ദുരിതം ഇരട്ടിയായത്. ഇങ്ങനെ പോയാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മേല്‍പ്പാലത്തിന്‍റെ ജോലികള്‍ തീരാന്‍ സാധ്യതയില്ല. കുറഞ്ഞ ജോലിക്കാരെ ഉപയോഗിച്ചാണ് ജോലികള്‍ നടത്തുന്നത്. ഇപ്പോള്‍ തന്നെ യാത്ര ദുഷ്കരമായ ഈ റോഡ് മഴ പെയ്താല്‍ വെള്ളത്തില്‍ മുങ്ങും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.