ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ ഒാണക്കിറ്റ് പ്രഹസനമാകുന്നു. സാധനങ്ങളുടെ എണ്ണം കുറച്ചത് മാത്രമല്ല അളവിലും ഗുണത്തിലുമെല്ലാം കിറ്റ് പാവങ്ങളെ പറ്റിക്കുകയാണന്ന് ഉപഭോക്താക്കള്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് വീട്ടമ്മയായ ശശികല തയാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.
പുത്തരികണ്ടത്തെ ഒാണചന്തയില്‍ ക്യൂ നിന്നാണ് ഞാന്‍ ഒാണക്കിറ്റ് വാങ്ങിയത്.തുറന്നു നോക്കിയപ്പോള്‍ സര്‍ക്കാര്‍ കളിയാക്കുകയാണോയെന്ന് തോന്നിപ്പോയി. തിരുവോണ ദിവസം രാവിലെ തെയിലവെള്ളം.പിന്നെ ഉച്ചയ്ക്ക് ചാക്കരി കൊണ്ട് ചോറുവച്ച് മുളക് ഞെരുടി സദ്യ കഴിക്കാം.ഒാണക്കിറ്റുകൊണ്ട് അതേ പറ്റുള്ളു. ഒരു ചായ കുടിക്കാനുള്ള പഞ്ചസാര പോലും കിറ്റില്‍ വച്ചിട്ടില്ല.
കഴിഞ്ഞ തവണ അരക്കിലോ പഞ്ചസാരയുണ്ടായിരുന്നു.അതിന് മുന്പ് പായസക്കൂട്ടുവരെ തന്നിരുന്നു.എന്നെക്കാളും പാവങ്ങളായ ഒട്ടേറെ അമ്മമാരെയും കണ്ടു ക്യൂവില്‍ ഞാന്‍ കിട്ടിയ ചാക്കരിയുടെ അവസ്ഥയെകുറിച്ച് പറയുന്നില്ല.മുളകാണങ്കില്‍ പൂത്തത്. ആരോടും പരാതി പറയാനില്ലാത്തത് കാരണം ഒന്നും മിണ്ടാതെ വാങ്ങി പോകുകയാണ് എല്ലാവരും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ഇപ്പോള് ഒരു രൂപ വിലകുറച്ച് കിട്ടിയാല്‍അത്രയും നല്ലതാണ് പാവങ്ങള്‍ക്ക്.അപ്പോഴാണ് ഉള്ളതില്‍ കൂടി കയ്യിട്ടുവാരിയിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.