ക്ഷേമപെന്‍ഷനുകള്‍ പോസ്റ്റ് ഒാഫീസില്‍ നേരിട്ടെത്തി സ്വീകരിക്കണമെന്ന തീരുമാനം നടപ്പാക്കിയതോടെ വയോജനങ്ങള്‍ ദുരിതത്തിലായി. കണ്ണൂര്‍ ശ്രീകണ്ഠാപുരം നെടിയങ്ങയില്‍ ഇരുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഒാഫീസ് മുറിയിലേക്ക് കയറിലൂടെ അഭ്യാസം കളിച്ചാലേ ചെന്നെത്താന്‍ കഴിയൂ. നെടിയങ്ങ സ്വദേശി ശാരദ തയ്യാറാക്കിയ എന്‍റെ വാര്‍ത്ത.
എണ്‍പത് വയസ് പിന്നിട്ട ചെമ്പരിത്തി അടക്കം എഴുന്നൂറ്റി അമ്പതിലധികം പേര്‍ നെടിയങ്ങ പോസ്റ്റ് ഒാഫീസില്‍ നിന്ന് വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ഭ്.പുതിയ തീരുമാനം നടപ്പിലായതോടെ ഏറ്റവും ബുദ്ധിമുട്ടിലായത് നെടിയങ്ങയിലെ ഈ ജനങ്ങളാണ്. ഇരുനിലകെട്ടിടത്തില്‍ കയറി പെന്‍ഷന്‍ കൈപ്പറ്റണമെങ്കില്‍ ഇതുപോലെ ജീവന്‍മരണ പോരാട്ടം നടത്തണം.പ്രായമായവരുടെ ബുദ്ധിമുട്ടുകണക്കാക്കി ചിലപ്പോള്‍ പോസ്റ്റ് ഒാഫീസിലെ രാമചന്ദ്രന്‍ ചേട്ടന്‍ പെന്‍ഷന്‍തുക താഴെ എത്തിച്ച് കൊടുക്കും.
മാസം നൂറുരൂപയാണ് കെട്ടിടവാടകക്കായി അധികൃതര്‍ നല്‍കുന്നത്. പഞ്ചായത്ത് അധികൃതര്‍ മുന്‍കയ്യെടുത്ത് ഒരു കടമുറി സംഘടിപ്പിച്ചുകൊടുത്താല്‍ നൂറുകണക്കിന് വയോധികര്‍ക്ക് അത് ആശ്രയമാകും.പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്രയുമെങ്കിലും ചെയ്തുതരുമെന്ന് പ്രതീക്ഷിക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.