എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് അധികൃതരുടെയും തപാല്‍ വകുപ്പിന്‍റെയും അനാസ്ഥ മൂലം സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പൊലിഞ്ഞു പോയ ഒരു ചെറുപ്പക്കാരനാണ് ഇന്ന് എന്‍റെ വാര്‍ത്തയുമായി മനോരമ ന്യൂസ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അഭിമുഖ പരീക്ഷയ്ക്കുളള കത്ത് അഭിമുഖത്തിന്‍റെ പിറ്റേന്ന് കിട്ടിയതാണ് കായംകുളത്തുകാരന്‍ ബിജി തോമസിന്‍റെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് വിനയായത്. സമാനമായ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്ന സംസ്ഥാനത്തെ നൂറു കണക്കിന് ചെറുപ്പക്കാര്‍ക്കു വേണ്ടി കൂടിയാണ് ഇന്നത്തെ എന്‍റെ വാര്‍ത്ത സമര്‍പ്പിക്കുന്നത്.
ഐഎസ്ആര്‍ഒയിലെ ഫയര്‍മാന്‍ തസ്തികയിലേക്ക് ഈ മാസം പത്താം തീയതി നടന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ കായംകുളം എംപ്ലോയ്്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്ന് എനിക്ക് കിട്ടിയ കത്താണിത്. പത്താം തീയതി നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാനാവശ്യപ്പെട്ടുളള കത്ത് എനിക്കു കിട്ടുന്നത് പതിനൊന്നാം തീയതി ഉച്ചയ്ക്കു േശഷം.
കത്ത് വൈകിയതിന്‍റെ കാരണം വിശദീകരിക്കാനാവാതെ പരക്കം പായുന്ന ജീവനക്കാരെയാണ് ഞാന്‍ അവിടെ കണ്ടത്. എന്നെ ബോധ്യപ്പെടുത്താനായി ഓഫിസിലെ ഡെസ്പാച്ച് രജിസ്റ്റര്‍ പോലും ജീവനക്കാര്‍ തിരുത്തിയെന്ന് സംശയിക്കുന്ന കാഴ്ചകളും ഞാന്‍ എംപ്ലോയ്മെന്‍റില്‍ കണ്ടു.
ആറുപേര്‍ പങ്കെടുക്കേണ്ടിയിരുന്ന അഭിമുഖത്തില്‍ ഞാനുള്‍പ്പെടെ അഞ്ചു പേരും പങ്കെടുത്തില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രമക്കേട് നടന്നെന്ന എന്‍റെ സംശയം ഇതോടെ കൂടുതല്‍ ബലപ്പെടുകയാണ്.ഒടുവില്‍ കത്ത് വൈകാന്‍ കാരണം തപാല്‍ വകുപ്പാണെന്ന ന്യായം പറഞ്ഞ് എംപ്ലോയ്മെന്‍റുകാര്‍ എന്നെ പറഞ്ഞയച്ചു. പ്രശ്ന പരിഹാരം തേടി കായംകുളത്തെ തപാലാപ്പീസിലും പോയി.പക്ഷേ അവരും കൈമലര്‍ത്തി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.