കള്ളന്മ്മാരെ പേടിച്ച് ഇത്തവണ ക്രിസ്മസ് പരീക്ഷ നന്നായെഴുതാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് പന്തളത്തെ വിദ്യാര്‍ഥികള്‍.പലരും വീടിന് പുറത്തിറങ്ങാന്‍ പോലും പേടിക്കുന്നതായി രക്ഷിതാക്കളും സമ്മതിക്കുന്നു. കുടശനാട് സ്വദേശിനി റിയ മേരി രാജന് തയ്യാറാക്കിയ എന്റെ വാര്‍ത്ത.
ഞങ്ങളുടെ നാട് ഇന്ന് വല്ലാത്ത ഭീതിയിലാണ്. കുരന്പാലയിലും പരിസരത്തെയും കള്ളന്മാരുടെ ശല്യം ഞങ്ങളെ പേടിപ്പെടുത്തുന്നു. പുറത്തിറങ്ങിയാല്‍ ആരെങ്കിലും ഞങ്ങളെ ആക്രമിക്കുമെന്ന പേടിയാണ്. അമ്മമാരെയാണ് കൂടുതലായി ഇവര്‍ ഉപദ്രവിക്കുന്നത്. എനിക്കും കൂട്ടുകാര്‍ക്കും രാത്രികാലങ്ങളില്‍ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയാണ്. എല്ലാരും ചിലപ്പോള്‍ ഒരുവീട്ടിലാണ് ഉറങ്ങുന്നത്.
ഇത്തവണ ക്രിസ്മസ് പരീക്ഷയ്ക്ക് നന്നായി പഠിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് തുടങ്ങിയിട്ട് രണ്ട് മാസത്തിലധികമായി. പകല്‍സമയത്തും വാതില്‍ പൂട്ടാതെ അകത്തിരിക്കാന്‍ വയ്യ. ഇതിനു പിന്നിലുള്ളവരെ പിടികൂടാനും കഴിഞ്ഞില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.