നീര പോലെ ഉപകാരപ്രദമായൊരു സംരംഭം വിവാദങ്ങളില്‍പെടുത്തരുതെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു ഫെഡറേഷനില്‍ മാത്രം ആയിരത്തിലധികം കേര കര്‍ഷകരാണ് നീര വഴി പിടിച്ചുനില്‍ക്കുന്നത്. കോഴിക്കോട് പയ്യമ്പ്ര ഫെഡറേഷന്‍ പ്രസിഡന്‍റ് അരവിന്ദാക്ഷന്‍ പിലാത്താരില്‍ തയാറാക്കിയ എന്‍റെ വാര്‍ത്ത.
പയ്യമ്പ്ര ഫെഡറേഷനിലെ കര്‍ഷകരാണ് ഞങ്ങള്‍. 1500 കര്‍ഷകരാണ് ഇവിടെയുള്ളത്. തേങ്ങയ്ക്ക് വിലയില്ലാതായപ്പോള്‍ കേര കര്‍ഷകര്‍ക്ക് ലഭിച്ച വരദാനമാണ് നീര. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നീര ചെത്താനുള്ള അനുമതി ലഭിച്ചത്. ഞങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള വരുമാനം ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതിനിടയില്‍ കൃഷി വകുപ്പും എക്സൈസ് വകുപ്പും തമ്മിലൊരു തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്നാണ് ഞങ്ങള്‍ കര്‍ഷകരുടെ നിലപാട്.
എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ എത്രയും പെട്ടെന്ന് അത് പരിഹരിക്കണം. കേരകര്‍ഷകര്‍ക്ക് തികച്ചും ലാഭകരമായ നീര ഉല്‍പാദനം വിവാദങ്ങള്‍ക്കിടയില്‍പ്പെട്ട് നിര്‍ജീവമാക്കരുതെന്നാണ് ഞങ്ങളുടെ അപേക്ഷ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.