E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:55 PM IST

Facebook
Twitter
Google Plus
Youtube

ഉണ്ണി ഇത് ഞാനല്ല !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ന് നടന്ന ഉണ്ണിത്താനുല്‍സവം വെറും ഭള്ളുപറച്ചിലോ പൂരപ്പാട്ടോ ആയി വേണമെങ്കില്‍ കാണാം. പക്ഷേ, അങ്ങനെ കണ്ടാല്‍ പോര. കാരണം ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് നടക്കാന്‍ പോകുന്ന വഴികളുടെ ഒരു റൂട്ട് മാപ്പ് ഇന്നത്തെ കൊടിയേറ്റിലുണ്ടായിരുന്നു. നമുക്ക് തുടക്കം മുതല്‍ തുടങ്ങാം. വല്ലപ്പോഴും വല്ല തമാശയും പറഞ്ഞ്, അല്ലെങ്കില്‍ വളഞ്ഞു കെട്ടി ഒരു വാചകം പറഞ്ഞു നടന്ന കെ മുരളീധരന്‍ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. കേരളത്തിലെ പ്രതിപക്ഷ പ്രവര്‍ത്തനം പോര എന്നാണ് അദ്ദേഹം കണ്ടെത്തിയത്. എന്നുവച്ചാല്‍ കെപിസിസി പ്രസിഡന്റിയും പ്രതിപക്ഷ നേതാവിന്റെയും പ്രവര്‍ത്തം പോര എന്ന്. അതിനെ പോസിറ്റീവ് ആയിട്ടെടുത്തോളാം എന്ന് ചെന്നിത്തല പറഞ്ഞു. സുധീരന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ, സുധീരന്‍ എപ്പോഴും മുരളീധരനോടു പറയുന്ന ഒരു കാര്യമുണ്ട്. മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചു കൊണ്ടു വന്നത്് താനാണ് എന്ന കാര്യം. അവിടുന്നു തുടങ്ങിയാലേ കഥ മുഴുവനായി മനസിലാകൂ 

അങ്ങനെയുള്ള വിഎം സുധീരനെയാണ് മുരളീധരന്‍ നോവിച്ചത്. സുധീരന്‍ സംഭവശാല്‍ കെപിസിസി അധ്യക്ഷനും ജന്‍മനാ മര്യാദക്കാരനുമായതിനാല്‍ ഇതിനൊക്കെ മറുപടി പറയാറില്ല. അദ്ദേഹം ഇത്തവണ സംസാരിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനിലൂടെയാണ്. കെപിസിസിയെ തുടര്‍ച്ചയായി മുരളീധരന് വിമര്‍ശിച്ചപ്പോഴേ സുധീരന്‍ ചിലത് മനസില്‍ കണ്ടു കാണണം 

സുധീരന്റെ മനസ് നൊന്തത് മുരളീധരന്റെ വെറുമൊരു പ്രസ്ഥാവന കൊണ്ടാണെന്നങ് വിശ്വസിക്കാന്‍ അത്ര നിഷ്ക്കളങ്കരാകരുത് നമ്മള്‍. സുധീരന് നോവുന്നെങ്കില്‍ അതിന് ഒറ്റ കാര്യമേ ഉണ്ടാകൂ. തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുരളീധരന്‍ ഒരു ഭീഷണിയാണെന്ന പേടി അല്ലെങ്കില്‍ അതിനുള്ള സാധ്യത. ആ വിഷമത്തില്‍ നിന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു രാജമാണിക്യമായി മാറാനുള്ള കാരണമുണ്ടാകുന്നത് 

ഇനി പോരാരാട്ടം തുടരുകയാണ്. കഴുത്തിനു ചുറ്റും നാവും ഫോട്ടോസ്റ്റാറ്റെടുത്തുവച്ചപോലെ ഓര്‍മയുമുള്ള കോണ്‍ഗ്രസ് ജീവിയാണ് രാജ്് മോഹന്‍ ഉണ്ണിത്താന്‍. അതുകൊണ്ടു തന്നെ മുരളിയുമായി ഇന്നു നടന്ന പോരാട്ടത്തിന്റെ ഫലം എന്താകുമെന്ന് പറയാതെ അറിയാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :