ഈ ഉമ്മന്‍ ചാണ്ടി ഒരു സംഭവമാണ്. കേരളത്തില്‍ എല്ലാവരും കൂടെച്ചേര്‍ന്ന് ഒതുക്കാന്‍ നോക്കുമ്പോള്‍ കേന്ദ്രത്തില്‍ സ്വന്തമായി ഒരു സ്ഥാനം പിടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ദേശീയ പ്രാധാന്യമുള്ള ഒരു കുറ്റാന്വേഷണം നടത്തിയാണ് ദേശീയ രംഗത്തിറങ്ങാന്‍ ഒരുങ്ങുന്നത്. കരിമ്പട്ടികയിൽ പെടുത്തിയ ഡിലാറിയു എന്ന കമ്പനിയെ പ്ലാസ്റ്റിക് നോട്ട് അടിക്കാൻ പരിഗണിക്കുന്നു എന്നു പറഞ്ഞ് ഒരിക്കല്‍ വാര്‍ത്താ സമ്മേളനം നടത്തിയതാണ്. പക്ഷേ , ഹൈക്കമാന്‍ഡ് വേണ്ടപോലെ അങ്ങ് ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഇന്നു വീണ്ടും ചില പുതിയ കണ്ടെത്തലുകളുമായി രംഗത്തു വന്നു. കെപിസിസി ഓഫിസിന്റെ പടി കയറില്ല എന്ന ശപഥമുള്ളതിനാല്‍ ഇപ്പോള്‍ പ്രസ് ക്ലബുകളിലും വഴിയരികിലുമൊക്കെ നിന്നാണ് വാര്‍ത്താ സമ്മേളനങ്ങള്‍. ഇനിയിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അവസരം കിട്ടിയില്ലെങ്കിലും കുറ്റാന്വേഷണത്തില്‍ തിളങ്ങുമെന്ന് ഉറപ്പാണ്
ദേശീയ തലത്തിലേക്ക് പോകാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നെങ്കില്‍ തെറ്റുപറയാനാകില്ല. അവിടെയാണെങ്കില്‍ നല്ല അവസരമാണ്. എ ഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയെ പുറത്തെങ്ങും കാണാനില്ല. ഒരു ഉപാധ്യക്ഷന്‍ ഉള്ളതും ഇല്ലാത്തതും കണക്കാണ്. രാജ്യത്ത് ജനങ്ങള്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ പുതുവല്‍സരമാഘോഷിക്കാന്‍ വിദേശത്തു പോകുന്ന ഐറ്റമാണ്. ബാക്കി വര്‍ക്കിങ് കമ്മിറ്റി എന്നു പറഞ്ഞ് കുറേ പേരുണ്ടെങ്കിലും ശരിക്കുള്ള വര്‍ക്ക് മേലനങ്ങി നടത്താന്‍ ആര്‍ക്കും വയ്യ. ഈ ഗ്യാപ്പു നോക്കിയാണെന്നു തോന്നുന്നു ഉമ്മന്‍ ചാണ്ടിയുടെ കളി. ഉമ്മന്‍ ചാണ്ടിയുടെ കുറ്റാന്വേഷണങ്ങള്‍ ഹൈക്കമാന്‍ഡ് അവഗണിച്ചെങ്കില്‍ അത് അസൂയ കൊണ്ട് മാത്രമായിരിക്കും. ഇദ്ദേഹം അവിടെ എത്തിയാല്‍ പിന്നെ എ ഐ സി സി ഉ എന്ന പേരില്‍ പുതിയ ഗ്രൂപ്പ് എപ്പോള്‍ തുടങ്ങി എന്ന് ചോദിച്ചാല്‍ മതി. എങ്ങാനും മന്ത്രിയോ പ്രധാനമന്ത്രിയോ മറ്റോ ആയാല്‍ , ഇനി ലോകത്തെന്ത് സംഭവിച്ചാലും രാജിവക്കുകയുമില്ല. അതുകൊണ്ടാണ്, അന്വേഷണത്തെ ഹൈക്കമാന്‍ഡ് ആദ്യമൊന്നും പ്രോല്‍സാഹിപ്പിക്കാത്തത്
പണ്ട് തനിക്കെതിരെ ആര് ആരോപണമുന്നയിച്ചാലും തെളിവുണ്ടോ എന്ന മറുചോദ്യമുന്നയിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയോട് ആരും ഇപ്പോള്‍ ഹാജരാക്കിയിരിക്കുന്ന തെളിവുകളെപ്പറ്റി ഒന്നും ചോദിക്കുന്നില്ല. ഹൈക്കമാന്‍ഡ് പോലും. പക്ഷേ ഒരുപാട് കാലം ഇങ്ങനെ പ്രതിഭകളെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡിനാകില്ല. ഇന്നത്തെ വേദിയില്‍ അത് കാണാനുമായി. ഉമ്മന്‍ ചാണ്ടിയുടെ കണ്ടെത്തലുകളെ ഒടുവില്‍ ഹൈക്കമാന്‍ഡ് പ്രതിനിധിക്ക് അംഗീകരിക്കേണ്ടി വന്നു. ഇനി എന്തും സംഭവിക്കാം
ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിക്ക് പോകാന്‍ ഒരുക്കം തുടങ്ങി എന്നാണു തോന്നുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധിക്ക് കാര്യങ്ങള്‍ നന്നായി വിശദീകരിച്ചു കൊടുത്തു. പ്രതിനിധിയെ നന്നായി പരിചയപ്പെടുത്തുകയും ചെയ്തു