E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

പുതിയ കമ്പിളിപ്പുതപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രധാന മന്ത്രി നരേന്ദ്ര മോദി ഏതായാലും ഇന്ത്യക്കാരുടെ പ്രതീക്ഷക്കൊത്തുയര്‍ന്നു. അവര്‍ക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ വ്യക്തമായി അറിയാമായിരുന്നിട്ടും അതേപ്പറ്റി മോദി ഒരക്ഷരം മിണ്ടിയില്ല. 50 ദിവസം കഷ്ടപ്പാടനുഭവിച്ചാല്‍ എല്ലാം ശരിയാക്കിത്തരാം ഇല്ലെങ്കില്‍ എന്നെ കത്തിച്ചോ, തൂക്കിക്കൊന്നോ എന്നൊക്കെ അലറിയിരുന്ന സ്ഥിതിക്ക് കയറു വാങ്ങണോ മണ്ണെണ്ണ വാങ്ങണോ എന്ന സംശയത്തിലായിരുന്നു ജനങ്ങള്‍. പ്രധാനമന്ത്രി വന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്കാകെ സംശയമായി. നേരത്തേ 50 നാളിന്റെ കണക്കൊക്കെ പറഞ്ഞ് അലറിയത് മോദി തന്നെയായിരുന്നോ എന്ന്. കേള്‍ക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ക്കൊന്നും ഒരുത്തരവുമില്ല 

ഉളുപ്പ് എന്നത് അല്ലെങ്കിലും ഇക്കാലത്ത് ഒരു സങ്കല്‍പം മാത്രമാണ്. പ്രധാനമന്ത്രി പറഞ്ഞ വാക്ക് പാലിക്കാത്തതിലും വാക്ക് തെറ്റിച്ചതിന് മാപ്പു പറയാത്തതിലും നമുക്കൊരു വിഷമം തോന്നുന്നത് ഈ ഉളുപ്പ് എന്നു പറയുന്ന സാധനം അല്‍പമെവിടെയോ ഉണ്ടായിപ്പോയതു കൊണ്ടാണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രധാനമന്ത്രിയാണല്ലോ ഈ വാഗ്ദാനമൊക്കെ തന്നത്. അദ്ദേഹത്തിന് ഇപ്പറഞ്ഞ ഉളുപ്പ് ഇല്ലാത്ത സ്ഥിതിക്ക് നമ്മളതെപ്പറ്റി ആലോചിച്ച് വലിയ ടെന്‍ഷനെടുക്കേണ്ട ഒരു കാര്യവുമില്ല. അതുകൊണ്ട് അടുത്ത തവണ പ്രധാനമന്ത്രി വന്ന് അക്കൗണ്ടില്‍ പൈസ ഇടുന്ന കാര്യമോ, കള്ളപ്പണക്കാരെ മൊട്ടയടിച്ച് പുള്ളികുത്തിക്കുന്ന കാര്യമോ ഒക്കെ പറയുമ്പോ ചുമ്മാ കേട്ടങ്ങ് കൈയടിച്ചു കൊടുത്താല്‍ മതി. കുറേ കഴിയുമ്പോള്‍ അതൊരു ശീലമായിക്കൊള്ളും. അങ്ങനെ നമുക്കും തിരിച്ചു ചോദ്യം ചോദിക്കാത്ത ഭക്തരായി മാറാം 

ശരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയായതുകൊണ്ടാണ് ഇങ്ങനെയെങ്കിലുമൊക്കെ പോകുന്നത്. എന്തും പറയാനും മാറ്റിപ്പറയാനും പറഞ്ഞത് പാലിക്കാതിരിക്കാനുമൊക്കെയുള്ള മനക്കട്ടിയും തൊലിക്കട്ടിയുമൊക്കെ അദ്ദേഹം നേടിയിട്ടുള്ള കാരണമാണ് ഇങ്ങനെ ചിരിച്ചു കളിച്ച് പിന്നെയും ആളുകളുടെ മുന്നില്‍ വരാന്‍ പറ്റുന്നത്. സത്യത്തില്‍ അമ്പത് നാള്‍ കഴിഞ്ഞ് ജനത്തിനു മുന്നില്‍ പൊട്ടന്‍കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവില്ല. നിരോധിച്ച നോട്ടിന്റെ കൊള്ളാവുന്നൊരു ഭാഗം ബാങ്കിലേക്ക് തിരിച്ചു വരില്ല. അപ്പോള്‍ അത്രയും കള്ളപ്പണം ഒഴിവാക്കാനായി എന്ന് പറഞ്ഞ് തന്റെ തീരുമാനം ശരിയായി എന്നു പറയാന്‍ തന്നെയാകും അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ സംഭവിച്ചത് തിരിച്ചായിപ്പോയാല്‍ എന്തു ചെയ്യും. കണക്കുകളൊക്കെ തിരിച്ചും മറിച്ചും പരിശോധിച്ചു കാണും. എന്തെങ്കിലും അനുകൂലമായി ഉണ്ടായിരുന്നെങ്കില്‍ അത് വലിയ വായില്‍ പറഞ്ഞേനെ. പക്ഷേ എന്തു ചെയ്യാം. 50 ദിവസത്തെ കണക്കെടുത്ത യോഗത്തിന്‍റെ സീന്‍ ദയനീയമായിരുന്നിരിക്കണം. ജനങ്ങളെ പറ്റിക്കാനായി ഇനിയും ഒരു കൂട്ടക്കരച്ചില്‍ പ്രതീക്ഷിക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :