E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

തീർന്ന് മക്കളെ തീർന്ന്..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അങ്ങനെ അതൊന്ന് തീര്‍ന്നു കിട്ടി. ലോ അക്കാദമി സമരം. 29 ദിവസമായി സംഭവം തുടങ്ങിയിട്ട്. ഇന്ന് വിദ്യാഭ്യാസ മന്ത്രി വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് ഒരു തീരുമാനമുണ്ടായത്. ഇതോടെ ലക്ഷ്മി നായര്‍ സ്വന്തമച്ഛന്റെ കോളജില്‍ പ്രിന്‍സിപ്പലോ ടീച്ചറോ ഒന്നുമല്ലാതായി മാറി. ഇന്നത്തെ ചര്‍ച്ച ശരിക്കും നിര്‍ണായകമായിരുന്നു. കാരണം ഈ സമരം എങ്ങനെയെങ്കിലും ഒന്നു തീര്‍ക്കാന്‍ മാനേജ്മെന്റിനും വിദ്യാര്‍ഥി സംഘടനകള്‍ക്കും സര്‍ക്കാരിനും ഒക്കെ ആഗ്രഹമുണ്ടായിരുന്നു. ഇനിയും ഇത് നീണ്ടുപോകുന്നതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ലതാനും. ഏതായാലും ലക്ഷ്മീ നായര്‍ വിരുദ്ധ സമരത്തിന്റെ ക്ലൈമാക്സ് കലക്കി 

കേരളത്തിലെ താരപദവിയുള്ള കലാലയമാണ് സമരത്തോടെ ചീഞ്ഞളിഞ്ഞത്. കുട്ടികളോട് മര്യാദക്ക് പെരുമാറുമെന്ന് ലക്ഷ്മീനായര്‍ ഒരു ഉറപ്പ് ആദ്യമേ കൊടുത്തിരുന്നെങ്കില്‍ തീരുമായിരുന്ന കേസാണ്. അല്ലെങ്കില്‍ തുടക്കത്തില്‍ തന്നെ ആ ടീച്ചര്‍ ഒന്നു മാറിനിന്നാലും മതിയായിരുന്നു. ഇതിപ്പോള്‍ എന്തായി? ഭൂമി തട്ടിപ്പ്, ദളിത് പീഡനം, അനധികൃത ഹോട്ടല്‍, രേഖയില്‍ തിരിമറി, വ്യാജ ബിരുദം എന്നു വേണ്ട ഇനി കേള്‍ക്കാന്‍ ചീത്തപ്പേരൊന്നും ബാക്കിയില്ല. ബാക്കി വന്ന കേസുകള്‍ക്ക് പിന്നാലെ നടക്കുകയും വേണം. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ? 

ഈ സമരത്തില്‍ മാനേജ്മെന്റിനൊപ്പം തോറ്റു പോയത് എസ്എഫ്ഐയും സിപിഎമ്മും സര്‍ക്കാരുമാണ്. അവര്‍ക്കും ഇതിന്റെ ഒരാവശ്യവുമുണ്ടായിരുന്നില്ല. എസ് എഫ് ഐയുടെ തോല്‍വിയാണ് വിചിത്രം. അവരാദ്യം പോയി ഉണ്ടാക്കിയ കരാറില്‍ നിന്ന് അങ്ങനെ വലിയ വ്യത്യാസം പുതിയ കരാറിലുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്.. ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല. എന്തായാലും ആദ്യം അവരുണ്ടാക്കിയ കരാര്‍ അത്ര മോശമാണെന്നൊന്നും പറയാന്‍ പറ്റിയില്ല. പക്ഷേ അവസാനം വന്നു കയറിയ സമരത്തില്‍ ഒറ്റക്ക് ക്രെഡിറ്റടിച്ച് മിടുക്കന്‍മാരാകാന്‍ എസ്എഫ്ഐ ഒരു പണി നടത്തി. അതാണ് പാളിപ്പോയത്. പാളിയെന്നു പറഞ്ഞാല്‍ വെറുപ്പിച്ചു കളഞ്ഞു. ഇന്ന് സമരം വിജയിച്ചതിന്റെ ആഘോഷത്തില്‍ അവര്‍ക്ക് ചിരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. വിജയിച്ചവര്‍ക്കാകട്ടേ ഇത് എസ് എഫ് ഐക്കെതിരായ വിജയം കൂടിയായി. 

എസ് എഫ് ഐ കരാറില്‍ അഞ്ചു കൊല്ലത്തേക്ക് ലക്ഷ്മി നായര്‍ക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് സസ്പെന്‍ഷന്‍ ആയിരുന്നെങ്കില്‍ ഇന്നത് സ്ഥിരമായ പുറത്താക്കലായി. മറ്റേ കരാറിന്‍റെ സാധുതയെപ്പറ്റി സംശയമുണ്ടായിരുന്നെങ്കില്‍ ഇവിടെ മന്ത്രി കൂടെ ഒപ്പിട്ടപ്പോള്‍ ഒരു വെയിറ്റ് കിട്ടി. ഇത് ഞങ്ങളന്ന് നേടിയ വിജയമാണേ എന്ന് എസ് എഫ് ഐക്കാര്‍ പറയാനൊക്കെ നോക്കുന്നുണ്ട്. പക്ഷേ രക്ഷയില്ല. നാറിയത് നാറയിത് തന്നെ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :