E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:17 AM IST

Facebook
Twitter
Google Plus
Youtube

പളസറല്ല ഹീറോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അങ്ങനെ കേരളം കഴിഞ്ഞ ഒരാഴ്ചയായി കാത്തിരിക്കുന്ന പള്‍സര്‍ സുനി രംഗപ്രവേശം ചെയ്തിരിക്കുന്നു. തന്റെ പേരിനോട് നീതിപുലര്‍ത്താന്‍ ഒരു തമിഴ്നാട് രജിസ്ട്രേഷനിലുള്ള പള്‍സറിലാണ് സുനി കോടതിയില്‍ വന്നിറങ്ങിയത്. അപ്പോ ആള് വല്യ അഭിമാനിയൊക്കെയാണ്. അഭിമാനം പോയത് പക്ഷേ കേരള പൊലീസിനാണ്. അഞ്ചാറു ദിവസമായി നാടായ നാടുമുഴുവന്‍ പൊലീസ് ഭാഷയില്‍ പറഞ്ഞാല്‍ വലവീശി കൊത്തുന്നതും കാത്തിരിപ്പായിരുന്നു. പണ്ട് ജിഷ കേസില്‍ കേട്ട തെറിവിളികള്‍ ഇവിടേയും കേള്‍ക്കേണ്ടിവരുമോ എന്നൊരു ആശങ്കയിലായിരുന്നു ഇന്നുച്ചവരെ നമ്മുടെ പൊലീസ്. 

ഇങ്ങനെ വല്യ ക്ഷീണത്തിലിരിക്കുന്ന നേരത്ത് പള്‍സര്‍ ബൈക്കിലെത്തിയിട്ടും സുനിയെ പൊലീസിന് ആദ്യം മനസിലായില്ല. അതുകൊണ്ടാണല്ലോ ഉള്ള വഴിയെല്ലാം താണ്ടി കോടതിവരെ എത്താന്‍ സാധിച്ചത്. കോടതിയില്‍ എത്തിയെന്ന് മാത്രമല്ല, മതിലൊക്കെ ചാടിക്കടന്ന് അല്‍പം ഹീറോയിസമൊക്കെ കലര്‍ത്തി മജിസ്ട്രേറ്റിന്റെ മുന്നിലെ കൂടുവരെയെത്തി. ഇപ്പോ കീഴടങ്ങാം എന്നുവിചാരിച്ചെങ്കിലും നടന്നില്ല. ഇതിപ്പോ ഉച്ചഭക്ഷണ സമയമായതോണ്ട് മജിസ്ട്രേറ്റ് അവിടെയുണ്ടാവാതിരുന്നത് പൊലീസിന്റെ ഭാഗ്യം. വല്ല തട്ടുകടയില്‍ നിന്നും ചോറും മീന്‍കറിയും കഴിച്ചാണ് കോടതിയിലെത്തിയിരുന്നെങ്കില്‍ കാണാമായിരുന്നു പൊലീസിന്റെ കളി. സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോയേനെ. എന്നാലും മുഖ്യമന്ത്രിയുടെ അഭിനന്ദനം പിടിച്ചുപറ്റുന്നതില്‍ പൊലീസ് വിജയിച്ചു. 

നടിയെ തട്ടിക്കൊണ്ടുപോയ പ്രതിയാണ്. ആളൊരു ക്രിമിനലുമാണ്. പക്ഷേ ഇരയ്ക്ക് നീതി കിട്ടിയില്ലെങ്കിലും പ്രതിക്ക് നീതിയുറപ്പാക്കാന്‍ നമ്മുടെ വക്കീല്‍ സുഹൃത്തുക്കള്‍ സ്ഥലത്തുണ്ടായിരുന്നു. പ്രതിയെ കോടതിമുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയതിലെ മനുഷ്യാവകാശ പ്രശ്നങ്ങളൊക്കെ ഇക്കൂട്ടര്‍ എടുത്ത് അലക്കുന്നുണ്ട്. അതു നല്ലതാ. മുമ്പ് മാധ്യമപ്രവര്‍ത്തകരെ അടിച്ചോടിക്കുമ്പോഴും മനുഷ്യാവകാശങ്ങളും നിയമങ്ങളും പെട്ടിയില്‍ വച്ച് പൂട്ടിയതായിരുന്നു എന്നിപ്പോഴാണ് മനസിലായത്. 

ഇനി കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്ത് പള്‍സര്‍ സുനിയും കൂട്ടാളിയും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതെ നോക്കി നിന്നു എന്നൊന്നു സങ്കല്‍പ്പിക്കുക. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് മജിസ്ട്രേറ്റ് വന്ന് ഇരുവരുടേയും കീഴടങ്ങാനുള്ള അപേക്ഷ സ്വീകരിച്ച് തുടര്‍ നടപടികള്‍ എടുത്തൂന്നും വിചാരിക്കുക. അപ്പോ കാര്യങ്ങള്‍ എന്താവുമായിരുന്നു? എന്തൊക്കെയായാലും പള്‍സര്‍ സുനിയെ എങ്ങനെയെങ്കിലും ഒന്നുപിടികൂടിയില്ലെങ്കില്‍ പണിപോകുന്ന കാര്യമായിരിക്കണം പൊലീസുകാര്‍ ഓര്‍ത്തത്. 

അപ്പോ പള്‍സര്‍ സുനി ഇന്നാട്ടില്‍ അതും കുറ്റകൃത്യം നടന്ന കൊച്ചിയുടെ ഇട്ടാവട്ടത്ത് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. കോയമ്പത്തൂരൊക്കെ പോയീന്ന് കൂട്ടാളി പ്രതി പറഞ്ഞത് ശരിയാണെന്ന് വച്ചാലും അവിടുന്ന് കൊച്ചിയില്‍ കോടതിയില്‍ എത്തണമെങ്കില്‍ സുനി സുനിയായി തന്നെ എത്തണമല്ലോ. അപ്പോ ഇത്രയും ദിവസം നമ്മുടെ പൊലീസുകാര്‍ ആരെ നോക്കി നടക്കുകയായിരുന്നോ ആവോ. 

പ്രതി പിടിയിലായല്ലോ. അപ്പോ കേസ് തീര്‍ന്നുവെന്നൊന്നും കരുതണ്ട പൊലീസേ.ഇവിടെ യഥാര്‍ഥ പ്രതിപക്ഷമായ സിപിഐയുടെ കാനം രാജേന്ദ്രന്‍ വരെ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പറയുന്നത്. അങ്ങനെ ഈ വിഷയത്തിലും വേറിട്ട നിലപാടെടുത്ത് വേറിട്ട പാര്‍ട്ടി എന്ന രീതിയില്‍ സിപിഐ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പ്രതിഛായപരിപാടി തുടരുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :