E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഞാനൊന്നു കരഞ്ഞോട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡിസിസികളിലെ ഭരണമാറ്റം ആഘോഷമായി നടക്കുകയാണ്. എല്ലാ ജില്ലയിലെയും വിശേഷങ്ങള്‍ കാണിക്കുക പ്രായോഗികമല്ല. എന്നാല്‍ കണ്ണൂര്‍ പോലുള്ള ജില്ലകളെ അങ്ങനെ വിട്ടുകളയാനും പറ്റില്ല. കണ്ണൂര്‍ ഒരു സാധാരണ ജില്ലയല്ലല്ലോ. കമ്യൂണിസ്റ്റ് റിപ്പബ്ളിക്് ഓഫ് കണ്ണൂര്‍ എന്നാണ് സിപിഎമ്മുകാര്‍ ആ ജില്ലയെ വിളിക്കുന്നത്. അങ്ങനെയുള്ള ജില്ലയില്‍ കോണ്‍ഗ്രസ്് തലപ്പത്ത് ആളുമാറി വന്നാല്‍ അത് കാണാതിരിക്കുന്നത് ശരിയല്ലല്ലോ. കെ. സുരേന്ദ്രനായിരുന്നു ഇതുവരെ ഡിസിസി അധ്യക്ഷന്‍. കെ. സുരേന്ദ്രന്‍ എന്നു പറഞ്ഞാല്‍ കെ സുധാകരന്റെ ഒരു തൂലികാനാമം എന്നങ്ങു കരുതിയാല്‍ മതി. ആ സുരേന്ദ്രനാണ് മനസില്ലാ മനസോടെ പടിയിറങ്ങുന്നത് 

പുതിയ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ്. കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ കാര്യത്തില്‍ ജനിതകമാറ്റം വന്ന നേതാവാണ് സതീശന്‍ പാച്ചേനി. എ ഗ്രൂപ്പുകാരനായിരുന്ന പാച്ചേനി ഇപ്പോള്‍ പരിണാമം സംഭവിച്ച് മറുഗ്രൂപ്പിനും പ്രിയപ്പെട്ടവനായി. വ്യക്തമായ ഗ്രൂപ്പ് നിര്‍ണയത്തിന് രക്ത പരിശോധന ഇടക്കിടെ വേണ്ടി വരും. പാച്ചേനിയില്‍ നിന്ന് ഡിസിസി പ്രസിഡന്റായി പാര്‍ട്ടി പ്രതീക്ഷിക്കുന്നത് കുറച്ചൊന്നുമല്ല. ഡിസിസി പ്രസിന്‍റുമാരെ ഉദ്ദേശിച്ച് പ്രത്യേക ഈശ്വര പ്രാര്‍ഥന തന്നെ കണ്ണൂരിലുണ്ട് 

ഉണരുന്നതിന്റെ സമയമൊന്നും അങ്ങനെ ഉറപ്പിച്ച് പറയാന്‍ നില്‍ക്കണ്ട. ഉറങ്ങാന്‍ പറ്റിയെങ്കിലല്ലേ ഉണരുന്ന കാര്യം ആലോചിക്കേണ്ടതുളളു. പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റും തമ്മില്‍ ഒരുടക്ക് വരുമോ എന്നാണ് ഇനിയറിയേണ്ടത്. അതിന് വഴിയില്ലെന്നും തങ്ങള്‍ പണ്ടേ ചങ്ങാതിമാരാണെന്നും കെ സുരേന്ദ്രന്‍ ആദ്യമേ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. വെറും ഉറപ്പ് ആരും വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതി ഒരു കഥയും പറഞ്ഞു വച്ചു 

അന്ന് കുടിച്ച ചായയുടെയും കടിയുടെയും കാശ് പിന്നെ എപ്പോഴെങ്കിലും കൊടുത്തോ എന്ന കാര്യം കാഥികന്‍ ആ പ്രസംഗത്തിലെവിടെയും പറഞ്ഞു കേട്ടില്ല. ഓസിന് ഭക്ഷണം കഴിച്ചും യാത്ര ചെയ്തും വളരുക എന്നത് കോണ്‍ഗ്രസ് നേതാവാകാനുള്ള പരിശീലന പരിപാടിയുടെ ഭാഗമാണ്. അതുകൊണ്ട് ഇതിലൊന്നും വലിയ അതിശയം കാണേണ്ടതില്ല. അങ്ങനെ ഓസി വളര്‍ന്നിട്ടുള്ള ബന്ധമായ കാരണം ഇരുവരും തമ്മില്‍ ഇനിയും സൗഹൃദത്തില്‍ തന്നെ പോകും എന്ന് പ്രതീക്ഷിക്കാം. പോരാത്തതിന് അവിടത്തെ കോണ്‍ഗ്രസുകാര്‍ തമ്മിലെ പോരും കൂട്ടും തീരുമാനിക്കുന്നത് കെ സുധാകരനാണല്ലോ. അതു മാത്രമല്ല, ഉടുപ്പും നടപ്പും വരെ കെ സുധാകരനാണ് തീരുമാനിക്കുന്നത് 

സതീശന്‍ പാച്ചേനിയെക്കൊണ്ട് ഇനി എന്തൊക്കെ വേഷം കെട്ടിക്കുമോ എന്തോ? കെ സുധാകരനെ വസ്ത്രധാരണത്തിലും പ്രസംഗത്തിലുമൊക്കെ അനുകരിക്കുന്ന സുരേന്ദ്രന്റെ പടിയിറക്കം സത്യത്തില്‍ ഒരു നഷ്ടമാണ്. അങ്ങനെ കുറേ നഷ്ടങ്ങള്‍ കൂടി ഈ അഴിച്ചു പണി ഉണ്ടാക്കുന്നുണ്ട്. ഏറ്റവും വലിയ നഷ്ടം കെ സി അബുവിന്റെ മടക്കമാണ് 

കോണ്‍ഗ്രസിലെ ഏക നിഷ്കളങ്കന്‍ താനാണെന്ന് ഉമ്മന്‍ ചാണ്ടി ഇന്നും തെളിയിച്ചു. ഇഷ്ടമില്ലാതിരുന്നിട്ടും പുതിയ ഡിസിസി അധ്യക്ഷന്‍മാരെ കെട്ടിപ്പിടിക്കാനും പുകഴ്ത്തിപ്പറയാനും എല്ലാവരും നിരന്നപ്പോള്‍ ഉള്ള അതൃപ്തി ചാണ്ടി സാര്‍ മറച്ചു വച്ചില്ല. സ്വന്തം ജില്ലയായ കോട്ടയത്ത് ജോഷി ഫിലിപ്പ് പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ കാണാന്‍ ഉമ്മന്‍ ചാണ്ടി വന്നില്ല. പിണക്കം ജോഷി ഫിലിപ്പിനോടല്ല, ഹൈക്കമാന്‍ഡിനോടാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :