കെ.എം.മാണി ഒന്നും പറയുന്നില്ല. അല്ലെങ്കിലും എന്തുപറയാനാണ്. യുഡിഎഫോ എല്‍ഡിഎഫോ എന്നതാണ് മുന്നിലുള്ള സംശയം. പലവിധത്തില്‍ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ആകെപ്പാടെ മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍.
ഇടതുപക്ഷത്തിന്‍റെ തറവാട്ടിലേക്ക് കയറി ചെല്ലണമെന്നാണ് ഹൃദയം പറയുന്നത്. അതിന് അവിടെ പറ്റിയ ഒരാളെ തന്നെ മാണിസാര്‍ നോട്ടമിട്ടുണ്ട്. സാക്ഷാല്‍ പിണറായിയെ. പക്ഷേ കാനം രാജേന്ദ്രന്‍ വില്ലന്‍റെ വേഷം അഴിച്ചുവച്ചിട്ടില്ല.