E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വിജയ സന്നിധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അങ്ങനെ ശബരിമലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒടുവില്‍ പിണറായി വിജയന്‍ മലകയറിയെത്തി. ചുമ്മാ ഉഡായിപ്പ് ഭക്തരെപ്പോലെയൊന്നും അല്ല, പമ്പയില്‍ നിന്ന് സന്നിധാനം വരെ കാല്‍നടയായിത്തന്നെയാണ് എത്തിയത്. അതും രാത്രിയില്‍. ശബരിമലയില്‍ മുഖ്യമന്ത്രി വരുന്നത് വല്യകാര്യമൊന്നും അല്ല. പക്ഷേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വരുന്നതില്‍ കാര്യമുണ്ട്. ഇനി മുഖ്യമന്ത്രിയായതുകൊണ്ട് പോയി എന്നുപറയാമെങ്കിലും ആ പോക്കിന് ഒരു ആത്മാര്‍ഥതയുണ്ടായിരുന്നു. ഒരു കന്നിസ്വാമിയുടെ സാഹസികതയും കൗതുകവും ഒക്കെയായിട്ടായിരുന്നുവരവ്. ഒന്നുമില്ലേലും ബ്രണ്ണന്‍ കോളജില്‍ ഊരിപ്പിടിച്ച വാള്‍മുനകള്‍ക്കിടയിലൂടെ നടന്നുപോയ ആളല്ലേ. പിന്നെയാണോ മലകയറ്റം. 

പിണറായി സഖാവ് കറകളഞ്ഞ കമ്മ്യൂണിസ്റ്റാണ്. കമ്മ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നത് ഭൗതികവാദത്തിലാണ്. ആത്മീയത അവര്‍ക്ക് തീരെ ഇഷ്ടമല്ല. മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് രാഷ്ട്രീയമായിട്ടാണെന്നാണ് അവര്‍ പറയുന്നത്. അല്ലാതെ പൂജയും വഴിപാടും കഴിച്ചിട്ടല്ല. ഇതൊക്കെ പറയുമ്പോഴും അമ്പലത്തില്‍ പോയി എന്നുവച്ച് കുഴപ്പമൊന്നും ഇല്ല. അത് ഭക്തനായിട്ടോ ഭരണാധികാരിയായിട്ടോ എന്നതിലേ പ്രശ്നമുള്ളു. സത്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടാണ് പോയത്. അല്ലാതെ ഭക്തരെപ്പോലും അസൂയപ്പെടുത്തുന്ന രീതിയില്‍ തൊഴുത കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനം പോലെയല്ലായിരുന്നു. എന്നുവച്ച് മലചവിട്ടിവന്നതിലെ അനുഭവത്തിന്റെ കാര്യത്തില്‍ സംശയമൊന്നും ഇല്ലതാനും. 

ഒരു തരത്തില്‍ ഇനി ക്ഷേത്രദര്‍ശനത്തിന് പോകാന്‍ തയ്യാറെടുക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്കൊക്കെ മാതൃകയാക്കാവുന്നതാണ് പിണറായിയുെട ശബരിമല ദര്‍ശനം. ദര്‍ശനം നടത്തിയോ എന്നു ചോദിച്ചാല്‍ നടത്തി. പക്ഷേ ഭക്തിമൂത്തിട്ടാണോ എന്നു ചോദിച്ചാല്‍ അല്ലേയല്ല എന്നു പറയാന്‍ പറ്റുന്ന തരത്തിലേ പെരുമാറാവൂ. എല്ലായിടത്തും പോയി കണ്ടു. പ്രസാദം വാങ്ങി കഴിച്ചു. ഒക്കെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭൗതിക വാദത്തി ലധിഷ്ഠിതമായിട്ടായിരുന്നു എന്നുമാത്രം. അതുകൊണ്ട് കടകംപള്ളിയുടെ ഭക്തിപ്രസ്ഥാനത്തെ ചോദ്യം ചെയ്തതുപോലെ ഇവിടെ അത് നടക്കില്ല.