E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ബീഫ് ഫ്രൈ ക്യാൻസൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അല്‍ഫോണ്‍സ് കണ്ണന്താനം ആണല്ലോ ഈ ഓണക്കാലത്തെ കേരളത്തിന്റെ ബംബര്‍. ഏതായാലും ആ ബംബര്‍ ലോട്ടറി ഓരോ ദിവസം കഴിയുന്തോറും വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരിക്കുന്നുണ്ട്. മന്ത്രിയായി ലോട്ടറി അടിച്ചശേഷം ആദ്യമായി പ്രതികരിച്ചപോലെയേ അല്ല കണ്ണന്താനും പിന്നെ പറയുന്നത്. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി ഇഷ്ടന്‍ നമ്മുടെ ബീഫ് വി·ഷയത്തെ നേരിട്ടു. കേരളമായി പൊക്കിള്‍കൊടി ബന്ധമുള്ളതുകൊണ്ടും പിണറായി വിജയന്റെ ശിഷ്യപരമ്പരയിലെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ആളായതുകൊണ്ടും ആളുകള്‍ ബീഫ് തിന്നുന്നതില്‍ ബിജെപിക്ക് സന്തോഷമേയുള്ളു എന്നങ്ങ് പറഞ്ഞുപോയി. 

ഇനി കാര്യത്തിലേക്ക് വരാം. ഈ പറഞ്ഞതൊക്കെ ആ ദിവസത്തിന്റെ ഹാങ് ഓവറിലാണെന്നങ് കരുതണം. 

എല്ലെങ്കിലും രാജാവ് നഗ്നാണ് എന്നുപറയുന്നവരെയല്ലല്ലോ രാജാവിനിഷ്ടം. ഒ.വി.വിജയന്‍റെ ധര്‍മപുരാണം വായിച്ചിട്ടുള്ളവര്‍ക്ക് അത് കുറച്ചുകൂടി നന്നായി മനസിലാവും. രാജാവിന്റെ തീട്ടത്തിന് വരെ സുഗന്ധമാണെന്ന് പറയുന്നവരുണ്ടെങ്കില്‍ അവരാവണം മന്ത്രിയായിരിക്കാന്‍ യോഗ്യതയുള്ളവര്‍. കാലം വല്ലാതെ മാറിയിട്ടൊന്നും ഇല്ലാത്ത സ്ഥിതിക്കും കുറച്ചു പഴയമയിലേക്ക് പിറകോട്ട് പോയ സ്ഥിതിക്കും കണ്ണന്താനം ആദ്യം പറഞ്ഞത് തിരുത്താന്‍ എന്തുകൊണ്ടും ബാധ്യസ്ഥനാണ്. മന്ത്രിയായൊക്കെ ഇരിക്കണമെങ്കില്‍ ഇത്തരം പ്രകടനങ്ങള്‍ കൂടിയേ തീരൂ. 

അപ്പോ അതാണ്. ഈ മാറ്റത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയല്ലോ അല്ലേ. ആള് കൈകാര്യം ചെയ്യുന്ന വകുപ്പ് ടൂറിസമാണ്. നാട്ടില്‍ ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നത് വിനോദ സഞ്ചാരമേഖലയെ ബാധിക്കില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ടൂറിസ്റ്റുകള്‍ക്ക് അങ്ങനെ ബീഫ് കഴിക്കാന്‍ ഒരാഗ്രഹമുണ്ടെങ്കില്‍ അവരവര്‍ അവരവരുടെ രാജ്യത്തുനിന്ന് കഴിച്ചിട്ട് ഇന്ത്യയില്‍ കാലുകുത്തിയാല്‍ മതിയാവും എന്നാണ് കണ്ണന്താനത്തിന്റെ പുതിയ വെളിപാട്. സംഗതി പൊളിച്ചു. സ്വന്തം രാജ്യത്തുനിന്ന് വിമാനം കയറുന്നതിന് തൊട്ടുമുമ്പ് ബീഫ് കഴിച്ച് ഇന്ത്യയിലെത്തി അത് വിസര്‍ജിക്കാനുള്ള സ്വാതന്ത്ര്യം കൂടിയുണ്ടോ എന്നും കണ്ണന്താനത്തിന് വ്യക്തമാക്കാമായിരുന്നു. 

ഇക്കണക്കിന് ടൂറിസം വകുപ്പിന് ഇന്ത്യക്കാര്‍ക്കായി പുതിയ പാക്കേജ് പ്രഖ്യാപിക്കാവുന്നതാണ്. അതായത് ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ള ഇന്ത്യക്കാര്‍ക്ക് അത് വിദേശത്ത് പോയി കഴിക്കാനുള്ള ഒരു അപ് ആന്‍ഡ് ഡൗണ്‍ പാക്കേജ് വളരെ പെട്ടന്ന് തന്നെ അല്‍ഫോണ്‍സ്ജി പ്രഖ്യാപിക്കുമെന്ന് ആശിക്കാം. ചുരുങ്ങിയ പക്ഷം കണ്ണന്താനത്തെ ഓണം ഊട്ടിയ കേരള മുഖ്യമന്ത്രിയും സംഘവും ഇതില്‍ ഇടപെട്ട് ഒരു തീരുമാനവും ഉണ്ടാക്കണം. അതല്ലേ അതിന്റെ ഒരു ശരി. അല്ലെങ്കിലും ബിജെപിയിലേക്ക് സി.കെ.ജാനുവൊക്കെ പോയാല്‍ മാത്രമേ ഇവിടുത്തെ ഇടതുപക്ഷബുദ്ധിജീവികള്‍ക്ക് കുരുപൊട്ടാറുള്ളു. കണ്ണന്താനത്തെ ശിഷ്യനായി വരെ കാണുന്നതിന് ഒരു തടസവുമില്ല. പക്ഷേ ഇപ്പോ ശരിക്കും പെട്ടു. ബീഫ് ഫെസ്റ്റിവല്‍ നടത്തിയവരും കണ്ണന്താനത്തിന്റെ ഗുരുസ്ഥാനം പേറുന്നവരും. 

ഇവിടെ തീരുന്നതല്ല അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വളര്‍ച്ച. വളര്‍ച്ച എന്നുവച്ചാല്‍ പണ്ട് അദ്ദേഹം എല്‍ഡിഎഫ് വിട്ട് ബിജെപിയിലേക്ക് പോയത് തന്നെ രാജ്യത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായിരുന്നു. അഞ്ചാറുകൊല്ലം മുമ്പ് ഇന്ത്യ എന്താണെന്ന് അദ്ദേഹം പറഞ്ഞത് കേട്ടുനോക്ക്. 

മോദി വന്നതോടെയാവണം ഈ രാജ്യം ഇത്രപെട്ടന്ന് മാറിയത്. പോരാത്തതിന് കണ്ണന്താനത്തെ പോലുള്ളവര്‍ ഡല്‍ഹിയിലെത്തി ഇത്രപെട്ടന്ന് രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കിയതും പഠനവിഷയമാക്കേണ്ടതുണ്ട്. 50 ശതമാനം ദരിദ്രരുടെ ഇന്ത്യ എത്രപെട്ടെന്നാണ് സുവര്‍ണരാജ്യമായത്.