E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അനുഗ്രഹിച്ചാലും സ്വാമിൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിണറായി പഴയ പിണറായി അല്ല. ഒരു സന്ന്യാസിയെ കണ്ടുമുട്ടിയതോടെ വിജയന്‍ പുതിയ ചിന്തകളിലാണ്. സന്ന്യാസിയും കമ്മ്യൂണിസ്റ്റും തമ്മിലെന്താണ് ബന്ധം ? സന്ന്യാസി ഒന്നും വേണ്ടെന്ന് വച്ച്, അതായത് സര്‍വം പരിത്യജിച്ച് ജീവിക്കുന്നവനാണ്. കമ്യൂണിസ്റ്റാകട്ടെ, ഒന്നും ഇല്ലാത്തവനെ സര്‍വംത്യജിച്ച് സഹായിക്കാന്‍ ഇറങ്ങുന്നവനും. അതുകൊണ്ടുതന്നെ, പിണറായി വിജയന് സന്ന്യാസജീവിതത്തെകുറിച്ച് നല്ല അഭിപ്രായമുണ്ട്. 

പക്ഷെ, പിണറായിക്ക് ഇപ്പോഴും ഇതേ അഭിപ്രായമാണെന്ന് വിചാരിച്ചുകളയരുത്. അനുഭവമാണല്ലോ മനുഷ്യനെ അടിമുടിമാറ്റുന്നത്. സഖാവിന്റെ ജീവിതത്തിലും അ ങ്ങനെയൊരു അനുഭവം ഉണ്ടായി. ആര്‍ഷഭാരതം, ഭാരതീയസംസ്കാരം എന്നൊക്കെ പറഞ്ഞ് നടക്കുന്നവര്‍ പിണറായിയുടെ കണ്ണില്‍പ്പെടാതെ നടന്നാല്‍ അവര്‍ക്കുകൊള്ളാം. സഖാവ് പ്രഭാഷണം ആരംഭിക്കുകയാണ്. കഥാപാത്രത്തിന് പേരൊന്നുമില്ല. തല്‍ക്കാലം അദ്ദേഹം എന്ന ഇദ്ദേഹം. 

കാമം, ക്രോധം, മോഹം എന്നിവയോട് കടക്ക് പുറത്ത് എന്നുപറയുന്നവരാണ് യഥാര്‍ഥ സന്ന്യാസിമാര്‍. ലാഭവും സ്ഥാനവും കണ്ടാല്‍ പിന്നാലെ പായുന്നവരുമുണ്ട്. ഉത്തരേന്ത്യയിലേക്കാണ് പിണറായി വിജയന്റെ അനുഭവങ്ങളുടെ കടല്‍ വ്യാപിക്കുന്നത്. 

മഹാജ്ഞാനികളാണല്ലോ സന്ന്യാസിമാര്‍. അവര്‍ക്ക്, അനുഭവങ്ങളില്‍ നിന്ന് അറിവുനേടിയ പിണറായി വക ഉപദേശവുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാകുന്ന ചില അനുഭവങ്ങളില്‍നിന്നാണ് ആ ഉപദേശം. കണിച്ചുകുളങ്ങര ഭാഗത്തുനിന്നോ മറ്റോ ആണ് സഖാവിന് അത്തരമൊരു അനുഭവം ഉണ്ടായതെന്നാണ് ധ്വനി.