E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:39 AM IST

Facebook
Twitter
Google Plus
Youtube

ഹലോ... കമ്പിളിപ്പുതപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംഗതി തൃശൂരിലാണെങ്കില്‍ അല്‍പം വെടിക്കെട്ടും ഇത്തിരി പൊട്ടിത്തെറിയുമൊത്തെയാകാം. ഇതൊക്കെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശ്ശിവപ്പെരൂരില്‍തന്നെ സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളജിന്റെ പേരില്‍ വാങ്ങിയ കോഴയും നടപടിയുമൊക്കെ കുടമാറ്റത്തിന് ഒരുങ്ങിനില്‍ക്കുമ്പോള്‍ നല്ല ചേലുമുണ്ടാകും. പക്ഷെ, കാത്തിരുന്ന സകലമാധ്യമങ്ങളെയും വി.മുരളീധരന്‍ നിരാശനാക്കിക്കളഞ്ഞു. കാരണം അഴിമതിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല. നഹി നഹി. 

ജാഥയെങ്കില്‍ ജാഥ. എന്തെങ്കിലും ചോദിക്കണമല്ലോ. സിപിഎമ്മിന്റെ അക്രമത്തിനെതിരെ പൊതുസമൂഹത്തെ ഉണര്‍ത്തുകയാണത്രെ ലക്ഷ്യം. കാസര്‍കോ‍ട്ടു നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും ജാഥ. അതുപിന്നെ ചോദിക്കേണ്ടതില്ലല്ലോ. തെക്കോട്ടേക്ക് എന്നതാണല്ലോ പൊതുവെ നിങ്ങളുടെ നേതാക്കന്മാരും പറയുന്നത്. പറയൂ, പദയാത്രയാണോ വാഹനജാഥയാണോ അതോ മറ്റെന്തങ്കിലും. 

അതുകൊള്ളാം. നടക്കുകയും ചെയ്യും. വാഹനത്തിലും കയറും. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നടക്കുകയും ഇല്ല വാഹനത്തില്‍പോവുകയുമില്ല. പാര്‍ട്ടിക്കാരുടെ പദയാത്ര പലതും വാഹനത്തിലായിരിക്കുമെന്ന് നാട്ടുകാര്‍ക്കറിയാം. എങ്കിലും ഇങ്ങനെ രണ്ടുമല്ലാത്തൊരു ജാഥയാണെന്ന് പ്രഖ്യാപിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. ചരിത്രം സൃഷ്ടിക്കാനാണ് തീരുമാനം. അത് നല്ലതാണ്. ചരിത്രം തിരുത്തിയെഴുതി മടുക്കുമ്പോള്‍ ഇടയ്ക്ക് ഒരു സൃഷ്ടി നടത്തുന്നത് നല്ലതുതന്നെയാണ്. 

അഴിമതിമുക്ത കേരളയാത്ര, കോഴവിമോചനജാഥ, അക്രമരഹിത കേരളപര്യടനം തുടങ്ങിയ പേരുകളൊക്കെ നിര്‍ദേശിച്ചുകാണുമല്ലോ. നല്ല പേരുണ്ടാവട്ടെ. മുരളിയേട്ടന്‍ മുന്നില്‍വന്നിങ്ങനെ ഇരിക്കുമ്പോള്‍ സ്വന്തം വിവി രാജേഷിനെകുറിച്ചൊക്കെ ചോദിക്കാന്‍ മുട്ടുന്നത് സ്വാഭാവികമാണ്. കോഴിവിവാദം ഒത്തുതീര്‍ക്കാന്‍ നീക്കം നടക്കുമ്പോള്‍ ചിലതെങ്കിലും പറയാതിരിക്കാന്‍ കഴിയുമോ. പറയൂ. 

ഇത് കേട്ടാല്‍തോന്നും വി.മുരളീധരനാണ് അച്ചടക്കം കണ്ടുപിടിച്ചതെന്ന്. പാര്‍ട്ടി എന്നുകേള്‍ക്കുമ്പോള്‍ ദേശീയഗാനം കേള്‍ക്കുന്നതുപോലെയാണ് എന്നൊക്കെ തട്ടിവിടാം. പക്ഷെ, അതെപ്പോഴും വേണം. ഇന്നലെ കണ്ട മുരളീധരന്‍ ഇങ്ങനെയായിരുന്നില്ലല്ലോ. തൃശൂര്‍യോഗത്തിലും ഇങ്ങനെയായിരുന്നില്ലല്ലോ.