കൊലയൊഴിഞ്ഞ അന്തരീക്ഷത്തില്‍ നിയമസഭാസമ്മേളനത്തിന് തുടക്കമായി. ചര്‍ച്ച ചെയ്യാന്‍ ചില്ലറയൊന്നുമായിരുന്നില്ല കാര്യങ്ങള്‍. രാഷ്ട്രീയ അക്രമം, ബീജേപ്പിയുടെ കോഴ, ഗവര്‍ണറുടെ വിളിച്ചുവരുത്തല്‍ അങ്ങനെ ഒരുപാടെണ്ണം. പക്ഷെ, സംഭവിച്ചത് മറ്റൊന്നാണ്. എല്‍ഡിഎഫിനെയും ബീജേപ്പിയേയും ഒരുപോലെ നോട്ടമിട്ട് കാത്തിരുന്നപോലെയായിരുന്നു പ്രതിപക്ഷം. ദേശീയഗാനം പാടിത്തീര്‍ന്നതും തക്കംപാര്‍ത്തുനിന്ന പ്രതിപക്ഷം മുദ്രവാക്യവുമായി ചാടിവീണും.
പക്ഷെ, കോളജില്‍ പഠിക്കുമ്പോള്‍പോലും തരിമ്പും പേടിച്ചിട്ടില്ലാത്ത പിണറായിക്ക് ഇതൊക്കെയന്ത്. കോഴയില്‍ പാര്‍ലമെന്റുപോലും കുലുങ്ങിയതാണല്ലോ. ഇവിടെ പക്ഷെ, പിണറായി ഭയന്നില്ല എന്നുമാത്രമല്ല, നന്നായി തമാശയും പറഞ്ഞു. സംഗതി കേട്ട തമാശ തന്നെയാണെങ്കിലും പിണറായി പറയുമ്പോള്‍ ചിരിക്കാതിരിക്കാന്‍ പറ്റില്ല, മോശമല്ലേ.
ബീജേപ്പിക്കെതിരെ മെഡിക്കല്‍ കോളജ് കോഴയായിരുന്നു ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തുരുപ്പുചീട്ട്. പാവം രാജഗോപാല്‍ സഭയില്‍ ഉള്ളതുപോലും ഓര്‍ക്കാതെയായിരുന്നു ആക്രമണം. യുഡിഎഫിന്റെ സകലരും എഴുന്നേറ്റതുതന്നെ കോഴയെപ്പറ്റി സംസാരിക്കാന്‍ വേണ്ടിയായിരുന്നു. ഭരണപക്ഷത്തിരിക്കുമ്പോള്‍ കോഴ എന്നുമിണ്ടാന്‍പോലും പറ്റാതെപോയവര്‍ പ്രതിപക്ഷത്തിരുന്ന് കോഴ കോഴ എന്നുപറഞ്ഞ് ആര്‍ത്തുവിളിച്ചു. പക്ഷെ, കോഴയേക്കാള്‍ പിണറായിയുടെ വാക്കുകളാണ് രാജേട്ടനെ വിഷമിപ്പിച്ചത്. മറുപടി പറയാന്‍ ഇറങ്ങിയ രാജേട്ടന്‍ എന്തൊക്കെയ പറഞ്ഞ് അബദ്ധവും കാട്ടി.
ആരും ചിരിക്കണ്ടേ. രാജേട്ടന്‍ ചതിക്കപ്പെടുകയായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടംപോലെ സമയം അനുവദിച്ചിട്ടും രാജേട്ടന് ഒന്നുതുമ്മാനുള്ള സമയംപോലും കൊടുത്തില്ല, അത് ചതിതന്നെയാണ്. അദ്ദേഹത്തിന്റെ മനസ് കാണാന്‍ നമുക്ക് കഴിഞ്ഞില്ല. ഒറ്റയ്ക്കായിപ്പോയി. ഇല്ലെങ്കില്‍ കാണാമായിരുന്നു.