E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വടംവലി പിടിവലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

താലിബാന്റെ മുഖഛായ ബീജേപ്പിക്കാര്‍ പതിച്ചുനല്‍കിയതോടെ കേരളമാണ് മൊത്തത്തില്‍ ഡല്‍ഹിയില്‍വരെ സംസാരവിഷയം. കേരളത്തില്‍ രാഷ്ട്രപതിഭരണത്തെകുറിച്ച് കേന്ദ്രം ആലോചിക്കണമെന്നാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. രാഷ്ട്രപതി അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. പണ്ട് ഗവര്‍ണറെ തെറിയഭിഷേകം നടത്തിയ ശോഭാ സുരേന്ദ്രനും ടീംസും അതേ ഗവര്‍ണറെ സ്നേഹിക്കുന്നതുകാണുമ്പോള്‍ ഒരു രസമൊക്കെയുണ്ട്. ഗവര്‍ണറേയും സര്‍ക്കാരിനേയും തമ്മില്‍ തെറ്റിക്കാന്‍ നോക്കണ്ട എന്ന മുന്നറിപ്പുമായി സിപിഎം സജീവമായിട്ടുണ്ട്. ഗവര്‍ണര്‍ വിളിച്ചാല്‍ പോയില്ലെങ്കില്‍ അദ്ദേഹം എന്തുവിചാരിക്കും എന്ന വേദനയാണ് കോടിയേരി ബാലകൃഷ്ണന്. 

സ്വന്തം പാര്‍ട്ടി ഇങ്ങനെ കട്ടക്ക് ഒപ്പം നില്‍ക്കുമ്പോള്‍ പിണറായി പേടിക്കുകയേ വേണ്ട. ആരുവന്നാലും കടക്ക് പുറത്ത് എന്നുപറയാനുള്ള സവിശേഷാധികാരവും പാര്‍ട്ടി മുഖ്യമന്ത്രിക്ക് നല്‍കിക്കഴിഞ്ഞു. ഇനി ആ കാനത്തിനേക്കൂടി ഒന്നു പറഞ്ഞുമനസ്സിലാക്കിയാല്‍മതി. നിയമവിദഗ്ധനല്ലെങ്കിലും കാനത്തിന് കാര്യങ്ങള്‍ പിടികിട്ടിയിട്ടുണ്ട്. ക്ലാസോട് ക്ലാസാണ്. ഒരു രക്ഷയുമില്ല. 

പിണറായിയെ ആശ്വസിപ്പിക്കാന്‍ 59ലെ രാഷ്ട്രപതിഭരണത്തെകുറിച്ചും കാനം ഓര്‍മിപ്പിക്കുന്നുണ്ട്. അതുകേട്ടാല്‍ സത്യത്തില്‍ പേടിയാണ് തോന്നുക. പിണറായി പേടിച്ചുകാണും ഉറപ്പാണ്. വോട്ടുശതമാനത്തിലല്ല, സീറ്റുവര്‍ധനവിലാണ് ഭരണം കിട്ടുകയെന്ന് മനസ്സിലാക്കാന്‍ കണക്കോ ചരിത്രമോ ഒന്നും പഠിക്കേണ്ട. 

ഗൂഗിളിന് സിപിഎം സംസ്ഥാന സെക്രട്ടറിയെ ഇത്രകണ്ട് സ്വാധീനിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. കാര്യം പാര്‍ട്ടി പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ത്തിട്ടൊക്കെ ഉണ്ടെങ്കിലും ഇന്ന് ഇന്‍റര്‍നെറ്റ് ‍ പരതിയപ്പോള്‍ കോടിയേരിക്ക് ഒരു കാര്യം മനസിലായി. കേരളത്തിലെ ഇടത് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തിനാകില്ല. കണക്കു നിരത്തിയുള്ള ഈ തുറുപ്പു ഗുലാനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ 

ഊരിപ്പിടിച്ച് കത്തിയെന്ന പിണറായി ഡയലോഗ് കോടിയേരിയെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. അന്നുമുതല്‍ ചില കടുത്ത വാക്ക് പ്രയോഗങ്ങള്‍ക്കു മുതിരുന്നുണ്ടെങ്കിലും അത്രക്കങ്ങ് സാധിച്ചിട്ടില്ല. എങ്കിലും ബിജെപിക്കെതിരെ നാലു ഡയലോഗടിച്ചില്ലെങ്കില്‍ അണികള്‍ എന്തു കരുതും. തീപ്പൊരി പാറിയില്ലെങ്കിലും ചെറിയ പൊകയൊക്കെ വന്നു. കൂട്ടത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു വെല്ലുവിളിയും.പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകട്ടെ എന്ന മുന്‍ ആചാരം സ്വപ്നം കണ്ടാണോ ആവോ 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ടെന്‍ഷന്‍ പൂര്‍ണ്ണമായും മാറി. ഇനി ധൈര്യത്തോടെ ഉറങ്ങാം. സമാധാനം പുനസ്ഥാപിക്കാനുള്ള പിണറായിയുടെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ഈ അത്യന്തം ദുഷ്കരമായ ഈ തീരുമാനമെടുക്കാനാണല്ലോ എകെജി സെന്‍ററില്‍ ദിവസങ്ങള്‍ നീണ്ട യോഗം ചേര്‍ന്നത് എന്ന് ആലോചിക്കുമ്പോഴാണ് ഒരാശ്വാസം. 

സിപിഎം സംസ്ഥാന സമിതി ചേര്‍ന്നതിന് പ്രധാനമായും രണ്ട് ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് യച്ചൂരിയെ വിമര്‍ശിക്കുക. രണ്ട് പിണറായിയെ പുകഴ്ത്തുക. രണ്ടും മുറക്കു നടന്നു. കടക്ക് പുറത്ത് എന്നത് ഒരു മോശം പ്രയോഗമല്ലത്ര‌േ. ശബ്ദതാരാവലി പരതിയശേഷമാണ് പാര്‍്ട്ടിയുടെ കണ്ടെത്തല്‍. സംഭവസമയത്ത് പിണറായിക്ക് ഒപ്പം മാസ്ക്കറ്റ് ഹോട്ടലിലുണ്ടായിരുന്ന കോടിയേരിക്ക് സമാനാര്‍ഥമുള്ള മനോഹരമായ മറ്റൊരു പദം ഗൂഗിളില്‍ തിരയാന്‍ സമയം കിട്ടിയില്ല. അല്ലെങ്കിലും കമ്പ്യൂട്ടറിനെ എപ്പോഴുമങ്ങ് വിശ്വസിച്ചുകൂടാ. എന്തായാലും പിണറായിക്ക് കട്ട സപ്പോര്‍ട്ട് 

പാര്‍ട്ടിയും സെക്രട്ടറിയും ഇത്രയും പിന്തുണ നല്‍കിയ സ്ഥിതിക്ക് ഇനി നന്ദി പ്രകാശനത്തിന്‍റെ സമയമാണ്. അതിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഊരിപ്പിടിച്ച കത്തിയില്ലാത്ത വേദിയിലേക്ക് ക്ഷണിക്കുന്നു.