E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വീരന്റെ വിലാപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു വഞ്ചനയുടെ കഥയാണ് ആദ്യം. ആര് ആരെയാണ് വഞ്ചിച്ചതെന്ന് വഴിയെ പറയാം. കാരണം ആ വഞ്ചനയില്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റ് കുടുംബം തകര്‍ച്ചയുടെ വക്കിലാണ്. കാര്യം മറ്റൊന്നുമല്ല, ഒരു ടീം മറുകണ്ടം ചാടി. അതോടെ മറ്റേ ടീംസെല്ലാം ഇക്കരയില്‍ ഒറ്റക്കുമായി. എന്തുചെയ്യണമെന്ന് ഒരു നിശ്ചയവും പോര. കാരണം ഫാസിസ്റ്റ് കാലത്ത് സോഷ്യലിസ്റ്റുകള്‍ കണ്ട് സ്വപ്നം ഇതായിരുന്നില്ല. 

നിതീഷ് കുമാര്‍ സോഷ്യലിസ്റ്റാണെന്നേയുള്ളു. ബിജെപിയുമായി പൂര്‍വകാല ബന്ധങ്ങളൊക്കെ ആവോളം അനുഭവിച്ചിട്ടുമുണ്ട്. ഇടയ്ക്ക് പ്രധാനമന്ത്രിയൊക്കെ ആയാല്‍ എന്താ കുഴപ്പം എന്നൊരു വിചാരം മനസില്‍ അറിയാതെ രൂപപ്പെട്ടു. ആ നേരത്താണ് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയുടെ വേഷത്തിലേക്ക് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. അതോടെ പിടിവിട്ടു. പിന്നെ അതുവരെ ശത്രുവായിരുന്ന ലാലുപ്രസാദ് യാദവിനെക്കൂട്ടിയാണ് മോദിയെ വരെ ഞെട്ടിച്ചത്. ഇപ്പോ മോദിക്കൊപ്പം പോയി സോഷ്യലിസ്റ്റുകാരെ ഒന്നു ഞെടിച്ചു. നിതീഷ് അങ്ങനെയാണ് ഇടയ്ക്കിടെ ഇങ്ങനെ ഞെട്ടിച്ചുകൊണ്ടിരിക്കും. അല്ലാതെ അങ്ങേര്‍ക്ക് ഉറക്കം വരില്ല. 

ബിഹാറിലെ വിജയം, അത് ലാലുവിനൊപ്പം നേടിയ വിജയം നിതീഷിനെ വേറെ ലെവലാക്കി. സോഷ്യലിസ്റ്റുകളുടെ ഒരു പ്രധാനമന്ത്രി രാജ്യഭരിക്കുന്നതായാണ് അക്കൂട്ടര്‍ സ്വപ്നം കണ്ടത്. അതിന് പേരും ഇട്ടു. മഹാസഖ്യം. കോണ്‍ഗ്രസും ആര്‍ജെഡിയും ജെഡിയുവും. ഇടതുപക്ഷത്തിന് വരെ താല്‍പര്യമുള്ള ഒരു സഖ്യം. പക്ഷേ പറഞ്ഞിട്ടെന്താ മഹാസഖ്യം മഹാദുരന്തവുമായി, നിതീഷ് ബിജെപിയുടെ കൂടാരത്തിലുമെത്തി. ബിജെപിയെ സംബന്ധിച്ചാണെങ്കില്‍ ഒറ്റവെടിക്ക് രണ്ടു പക്ഷി ദാ കൈയ്യില്‍ വീണു കഴിഞ്‍ഞു. 

രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയുടെ വളര്‍ച്ച എന്നത് പാര്‍ട്ടിക്ക് ്വന്തം നിലയ്ക്ക് ഉണ്ടാകുന്ന വളര്‍ച്ച മാത്രമല്ല, ശത്രുവിനെ തളര്‍ത്തുന്നത് വഴിയുണ്ടാകുന്ന വളര്‍ച്ചയുമുണ്ട്. അതിന് ഹരം കൂടും. ചില്ലറ ഉഡായിപ്പ് തന്ത്രങ്ങള്‍ പയറ്റിയാല്‍ നടക്കുന്ന ഒന്നാണത്. ബിഹാറില്‍ കണ്ടതും അതാണ്. അല്ലാതെ വോട്ടുവാങ്ങി അധികാരം പിടിക്കുന്നതിലും എത്രയോ എളുപ്പമല്ലേ വോട്ടുകിട്ടിയ പാര്‍ട്ടിയ ഇപ്പുറം എത്തിച്ച് പ്രതിപക്ഷം എന്ന ലേബല്‍ ഭരണപക്ഷമാക്കുന്ന തന്ത്രക്കാഴ്ചകള്‍. 

ജെ‍ഡിയു കേരളഘടകത്തിന്റെ കാര്യം അപ്പടി കൊഴപ്പമാണ്. ഒന്നുകില്‍ ഇനി ദേശീയ തലത്തിലെ ബന്ധം വേണ്ടെന്ന് വച്ച് പഴയപോലെ സോഷ്യലിസ്റ്റ് ജനത എന്നോ മറ്റോ പേരിട്ട് ഒരു കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയായി നില്‍ക്കാം. ഇടതുപക്ഷത്തേക്കൊക്കെ പോകാന്‍ വിളികാത്തിരിക്കുന്ന ഈ സമയത്താണെങ്കില്‍ സമയം ഒട്ടുംകളയാതെ കാര്യം നോക്കുകയാവും നല്ലത്. 

വീരേന്ദ്രകുമാറും സ്വന്തം ടീമും തങ്ങളുടെ രാഷ്ട്രീയഭാവിയെക്കുറിച്ച് ഒന്നിരുന്ന് ആലോചിക്കുന്നത് നന്നാവും. ഇതിപ്പോ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഈ ധര്‍മസങ്കടനിമിഷങ്ങള്‍. നേരത്തേയും ദേശീയതലത്തിലെ ചാട്ടങ്ങളില്‍ പിഴവ് പറ്റുന്നതെല്ലാം ഇങ്ങ് കേരളത്തിലെ ഘടകത്തിനാണ്. പണ്ട്, ദേവഗൗഡ എന്‍ഡിഎയിലേക്ക് പോയപ്പോഴും ഇതേ പ്രശ്നമുണ്ടായി. അന്ന് ഇവിടെ ഇടതുപക്ഷത്തായിരുന്നു. പിന്നെ സോഷ്യലിസ്റ്റ് ജനതവരെയായി നോക്കി. വലതുപക്ഷത്തേക്കും മാറി. ഇപ്പോ ദേശീയതലത്തില്‍ ഒന്നായി, ആ നിലയ്ക്ക് ഇവിടെ ഇടതുപടിയില്‍ ചെന്നിരിക്കാന്‍ കൊതിച്ചിരിക്കുമ്പോഴാണ് നിതീഷ് കുമാറിന്റെ മര്‍മാണിപ്രയോഗം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :