E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ധർമജൻ ധർമസങ്കടത്തിലാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഊഴമായിരുന്നു. ആലുവ പൊലീസ് ക്ലബില്‍ ഇന്നത്തെ വിഐപിയായി എത്തിയത് അദ്ദേഹമാണ്. നടി ആക്രമണക്കേസിലെ ചോദ്യം ചെയ്യലിന്. സംഗതി ചീളു കേസാണ്. ഈ പള്‍സര്‍ സുനി ധര്‍മജനുമായി നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. അതുകണ്ട പൊലീസ് സുനിയെ പരിചയമുണ്ടോ എന്നറിയാന്‍ വിളിച്ചതാണ്. പക്ഷേ പൊലീസ് കേന്ദ്രത്തില്‍ എത്തിപ്പോയാല്‍ പിന്നെ സീന്‍ മാറി. ഒറ്റ ദിവസം കൊണ്ട് ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യപ്പെട്ടയാളായി മാറി പാവം ധര്‍മജന്‍ .ഈ ഫോട്ടോ കണ്ടൊക്കെ ആളെ ചോദ്യം ചെയ്യുന്ന  പൊലീസ് ബുദ്ധി അറു പഴഞ്ചനാണ്. ഇന്ന് ഒരാളെ കണ്ടാല്‍ അയാളെ ബഹുമാനിക്കുന്നതു തന്നെ സെല്‍ഫിയെടുത്തുകൊണ്ടാണ്. സെല്‍ഫിയെടുത്ത് ആദരിക്കല്‍ എന്നു പറയും. ഇന്നു തന്നെ ചോദ്യം ചെയ്ത പൊലീസുകാര്‍ക്കൊപ്പം ധര്‍മജന്‍ സെല്‍ഫി എടുത്തിട്ടുണ്ടാകും. വിത്ത് ധര്‍മജന്‍ അറ്റ് ലോക്കപ്പ് എന്നു പറഞ്ഞ് ആ പൊലീസുകാരെല്ലാം ഫെയ്സ് ബുക്കില്‍ പടമിടും നോക്കിക്കോ. റോക്കിംഗ് വിത്ത് പൊലീസ് ഗയ്സ് എന്നും പറഞ്ഞ് ധര്‍മജനും പോസ്റ്റിടും. എന്നാലും ഈ ചോദ്യം ചെയ്യല്‍ ഒരു തൊല്ല തന്നെയാണ്

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിച്ചു വരുത്തി. ചിലപ്പോള്‍ ഈ കിട്ടിയ അവസരത്തില്‍ സകല സിനിമാക്കാരെയും പരിചയപ്പെടാനും സിനിമയില്‍ ചാന്‍സൊപ്പിക്കാനും പൊലീസുകാര്‍ നടത്തുന്ന ശ്രമവുമാകാം ഇതൊക്കെ. ഇപ്പോ തന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും പടത്തില്‍ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് പൊലീസുകാര്‍ കാഴ്ച വച്ചിരിക്കുന്നത്. ആ പശ്ചാത്തലത്തില്‍ വേണം ഇതൊക്കെ കാണാന്‍. പൊലീസ് അസോസിയേഷനും അമ്മയും തമ്മില്‍ സംയുക്ത സിനിമാ നിര്‍മാണം വരെ പ്രതീക്ഷിക്കാവുന്നതാണ്. ഇന്നലെ രാത്രി ഈ കേസ് അന്വേഷിക്കുന്ന പൊലീസുകാരൊക്കെക്കൂടി യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. വ്യക്തമായ സൂചന കിട്ടി, തെളിവു ശേഖരിച്ചു , അറസ്റ്റ് ഉടന്‍ എന്നൊക്കെ കേള്‍ക്കുന്നതല്ലാതെ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കാര്‍ക്കും വ്യക്തമായിട്ട് ഒരു വിവരവും ഇല്ല

അതാരാണ് എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈ പൊലീസുകാരുടെ കാര്യമാണ് ഏറ്റവും കഷ്ടം. ദോശ ചുടുന്ന പോലെ മാവു കലക്കി അങ്ങോട്ടും ഇങ്ങോട്ടും കല്ലില്‍ മറിച്ചിട്ടാല്‍ അന്വേഷണം തീരുമെന്നാണ് പലരുടെയും വിചാരം. ഇതിനിടക്ക് കഥകളോട് കഥകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഥകളിലെയൊക്കെ നായകന്‍ അല്ല വില്ലന്‍ ദിലീപാണ്. ജീവിതത്തിലെപ്പോലെ ഈ കഥകളിലും കൂട്ടായി ദിലീപിന് നാദിര്‍ഷായുണ്ട്. ഇതേ സമയം വരെ കേസിനെ ദിലീപുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും കാര്യം വ്യക്തമായുണ്ടെന്ന് ആര്‍ക്കും പറയാനായിട്ടില്ല. പക്ഷേ അതുകൊണ്ടൊന്നും രക്ഷയില്ല. ദിലീപ് അനുഭവിക്കാനുള്ളതിന്റെ പകുതിയും ഇപ്പഴേ അനുഭവിച്ച് തീര്‍ത്തിട്ടുണ്ടാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :