E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

പ്രസിഡന്റാകാൻ ആളായി; അദ്വാനിക്കിത് ദുഖപത്രിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹിയിപോയി വരാം, ആദ്യം. എന്താണെന്ന് വച്ചാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പൊക്കെ അടുത്തുവരികയാണല്ലോ. വലിയ മല്‍സരമൊന്നും ഇല്ലാത്തതുകൊണ്ട് എന്‍ഡിഎയുടെ രാംനാഥ് കോവിന്ദിനെ അടുത്ത രാഷ്ട്രപതിയായി ഇപ്പോഴേ കാണുന്നതില്‍ തെറ്റൊന്നും ഇല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീപകാലത്തൊന്നും വലിയ അട്ടിമറിയൊന്നും നടന്ന് ശീലമില്ലാത്ത സ്ഥിതിയില്‍ അരുതാത്തതൊന്നും ചിന്തിക്കാനേ പാടില്ല. അത് രാജ്യദ്രോഹമോ മറ്റോ ആയിപ്പോവും. ഐക്യം പ്രകടിപ്പിച്ച് ശക്തരാണെന്ന് തെളിയിക്കാനുള്ള പ്രതിപക്ഷ ശ്രമം ആദ്യമേ പാളിയതിനാല്‍ ഭരണപക്ഷം തന്നെ തങ്ങളുടെ ഐക്യം പ്രകടിപ്പിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. അദ്വാനി മുതല്‍ മോദികാലത്തെ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. 

വീരേന്ദ്രകുമാറിന്റെ വോട്ടുകൊണ്ട് രാംനാഥ് കോവിന്ദ് തോല്‍ക്കാനൊന്നും ഇടയില്ല. പക്ഷേ അതല്ല കാര്യം. അത് വിജയീഭാവത്തില്‍ കോവിന്ദിന്‍റേയും മോദിയുടേയുമൊക്കെ കൈകള്‍ കൂട്ടിയിണക്കി പൊക്കിപ്പിടിക്കുമ്പോള്‍ അദ്വാനിയുടെ മനസിലെന്തായിരിക്കും എന്നാണ്.

പ്രധാനമന്ത്രിയോ ആക്കിയില്ല, മന്ത്രിസഭയിലോ ഉള്‍പ്പെടുത്തിയില്ല, വല്ല ക്യാബിനറ്റ് റാങ്കും കൊടുത്ത് ഒന്നിന്റേയും ചെയര്‍മാനുമാക്കിയില്ല. അവസാനത്തെ പിടിവള്ളിയായിരുന്നു രാഷ്ട്രപതി സ്ഥാനം എന്നത്. അതാണെങ്കില്‍ ഇനിയൊരിക്കലും നടക്കാനിടയില്ലാത്ത മനോഹര സ്വപ്നമായി അവശേഷിക്കാനും പോവുകയാണ്.

ഇതിപ്പോ ആര്‍എസ്എസിലും രാഷ്ട്രീയപ്രവര്‍നത്തിലും ഒക്കെ അദ്വാനിയുടെ വളരെ ജൂനിയറായ ഒരാളാണ് രാജ്യത്തിന്റെ പ്രഥമപുരുഷനാവാന്‍ പോകുന്നത്. അല്ലെങ്കിലും ബിജെപി എന്ന പാര്‍ട്ടിയെ രഥമുരുട്ടി ഒരു അധികാരത്തിന്റെ വഴിയില്‍ എത്തിക്കുക എന്ന ദൗത്യം മാത്രമേ അദ്വാനിക്കുള്ളു, പ്രധാനമന്ത്രിയൊക്കെ ആവാന്‍ വാജ്പേയി, മോദി തുടങ്ങിയവരൊക്കെയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :