E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

പട്ടാളത്തിന് ശോഭകൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വധിക്കപ്പെടുമ്പോഴൊക്കെ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നതായാണ് ബിജെപി മനസിലാക്കുക. സംഘട്ടനങ്ങളില്‍ ആര്‍ എസ് എസുകാരാന്‍ സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടാല്‍ അതിനെ അവര്‍ പ്രതിരോധ പ്രവര്‍ത്തനം എന്നു പറയും. ആര്‍ എസ് എസുകാര്‍ തന്നെ ആര്‍ എസ് എസുകാരെ കൊല്ലുക. ആര്‍ എസ് എസുകാര്‍ ബിജെപിക്കാരെ തല്ലുക തുടങ്ങിയ പ്രവര്‍ത്തനങ്ങളൊന്നും ക്രമസമാധാന പ്രശ്നത്തിന്റെ പരിധിയില്‍ വരില്ല. സോദരര്‍ തമ്മിലെ പോരൊരു പോരല്ല എന്നാണ് സംഘപ്രമാണം തന്നെ. കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യന്നൂരില്‍ ഒരു ആര്‍ എസ് എസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. സിപിഎമ്മുകാരാണ് അറസ്റ്റിലായത്. ബിജെപി ഏതായാലും ഉഷാറായി. പതിവുപോലെ ഹര്‍ത്താലും നടത്തി പരാതിയും കൊടുത്ത് പോകാന്‍ ഇത്തവണ അവര്‍ തയാറായില്ല. ഒരു വെറൈറ്റിക്കു വേണ്ടി ഗവര്‍ണറെ പോയി കണ്ട് സായുധ സേന പ്രത്യേക നിയമം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടു 

അങ്ങനയേ അദ്ദേഹം പറയൂ. കാരണം ഗവര്‍ണറായി നിയമിച്ചത് മോദി സര്‍ക്കാരാണെങ്കിലും അദ്ദേഹം നിയമം പഠിച്ചത് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ ആയിരുന്ന ആളാണ്. അതുകൊണ്ട് ഇവിടെ ഒരു ജില്ലയില്‍ പട്ടാള നിയമം വേണമെന്നൊക്കെ പറഞ്ഞാല്‍ ശുപാര്‍ശ ചെയ്യാന്‍ മാത്രം മണ്ടനല്ല. മാത്രമല്ല കുറച്ചു കാലമായി കേരളത്തില്‍ ജീവിക്കുന്ന കാരണം, ആര്‍ എസ് എസ് ഇങ്ങനെ കൈയുംകെട്ടി കുത്തിയിരിക്കുന്നു. സിപിഎമ്മുകാര്‍ വന്ന് ചറപറ കൊല്ലുന്നു എന്നൊക്കെ ആരെങ്കിലും വന്ന് പറഞ്ഞാല്‍ അത് കേട്ട് തലകുലുക്കാനും പറ്റില്ല. ആര്‍ എസ് എസുകാര്‍ കൊന്ന സിപിഎമ്മുകാരുടെ പട്ടിക തിരിച്ച് ബിജെപി സംഘത്തിനു കൊടുത്തു എന്നു വരെ കഥയുണ്ട്. ഇതേതായാലും ബിജെപിക്കാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അവര്‍ തീരുമാനിച്ചു. ശോഭാ സുരേന്ദ്രനായിരുന്നു നേതൃത്വം. ഡല്‍ഹിയില്‍ ശോഭ വികാരം കൊണ്ടു 

ശോഭാ സുരേന്ദ്രന്‍ വളരെ ലളിതമായി ചിന്തിക്കുന്നവരാണ്. അവരാലോചിച്ചപ്പോള്‍ ഗവര്‍ണറെ നിയമിച്ചത് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരെന്നു വച്ചാല്‍ ബിജെപി സര്‍ക്കാര്‍. അപ്പോള്‍ പിന്നെ കേരളത്തിലെ ബിജെപിക്കാര്‍ പറഞ്ഞാല്‍ കേന്ദ്രം നിയമസിച്ച ഗവര്‍ണര്‍ അനുസരിക്കണലല്ലോ. ഏത്. നമ്മളൊരാളെ പണിക്കു വച്ചാല്‍ നമ്മള്‍ പറയുന്നതൊക്കെ അവര്‍ കേള്‍ക്കേണ്ടതല്ലേ. അതുകൊണ്ട് ഗവര്‍ണര്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നുവരെ കൃത്യമായി പറഞ്ഞു കൊടുത്തു. ശരിക്കും സദാശിവത്തിന്റെ സ്ഥാനത്ത് ഒരു മണ്ടനായിരുന്നെങ്കില്‍ എന്ത് എളുപ്പമായിരുന്നെന്നോ. ശോഭ ചേച്ചി പറയും പോലെ അങ്ങ് പണി ചെയ്ത് ശമ്പളം വാങ്ങി പോയാല്‍ മതിയായിരുന്നു 

കേന്ദ്രത്തിലെ ശോഭയുടെ പാര്‍ട്ടിക്കാര്‍ക്ക് അല്‍പം കൂടി വിവരമുണ്ടായിരുന്നതുകൊണ്ട് ഇപ്പറഞ്ഞത് ശരിയായില്ല എന്നവര്‍ പറഞ്ഞു. ഗവര്‍ണര്‍ എന്നു പറഞ്ഞാല്‍ ഒരു ഭരണഘടനാ പദവിയാണെന്നും മോദിയുടെ വീട്ടുവേലക്ക് വന്നയാളല്ലെന്നുമൊക്കെ പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിച്ചു. ശോഭാ സുരേന്ദ്രന് മനസിലായ മട്ടൊന്നും കാണുന്നില്ല. ശോഭക്കീ പിണറായിയും സദാശിവനും എല്ലാം ഒരു പോലെ തന്നെ 

ഏതായാലും കണ്ണൂരില്‍ സിപിഎമ്മാല്ലാതെ മറ്റൊരു പട്ടാളം വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും. നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ പട്ടാളത്തിനെതിരെ പട നയിച്ചു. ഗവര്‍ണറെ വിമര്‍ശിച്ചതിനുള്ള വക ബിജെപിക്ക് വേറെയും. അവസാനം അറിവില്ലാ പൈതങ്ങളോട് പൊറുക്കണമെന്ന് രാജേട്ടന് പറയേണ്ടിയും വന്നു. ബിജെപിക്കാര്‍ പറയുന്നതും കേട്ടോണ്ട് പട്ടാളം തല്‍ക്കാലം കണ്ണൂരിലേക്ക് വച്ച് പിടിക്കാതിരിക്കുന്നതാണ് നല്ലത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :