E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഹേ കിഫ്‌ബി, നീയാരാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമീപകാലം കേരളം കണ്ട ഏറ്റവും ഭാഗ്യം ചെയ്ത കൂട്ടരാണ് ഇവിടുത്തെ പ്രതിപക്ഷം. കാര്യമായി ഒന്നും മിനക്കെടാതെ തന്നെ സര്‍ക്കാരിനെതിരെ രണ്ട് പറയാന്‍ സാധിക്കുന്നു എന്നതിന് ചെന്നിത്തലയും കൂട്ടരും ചെയ്ത് പുണ്യം എന്താണെന്നൊന്നും ആലോചിച്ച് തലപുണ്ണാക്കരുത്. അതില്‍ കാര്യമില്ലല്ല. ഇതിപ്പോ സര്‍ക്കാര്‍ നേരിട്ട് സ്പോണ്‍സര്‍ ചെയ്താണ് ഒരോ വിഷയങ്ങളും പ്രതിപക്ഷത്തിന് അവരുടെ ടേബിളില്‍ കൊണ്ടുകൊടുക്കുന്നത്. സെന്‍കുമാര്‍ കേസിലെ മാപ്പും പിഴയും കഴിഞ്ഞപ്പോള്‍ ദാ കിടക്കുന്നു കിഫ്ബിയുടെ രൂപത്തില്‍ മറ്റൊന്ന്. സംഗതി ജി.സുധാകരന്‍ തന്റെ സ്വതസിദ്ധമായ കാവ്യാത്മക ശൈലിയില്‍ കിഫ്ബിയെ ഒന്നു നിരൂപിച്ചതാണ് പ്രശ്നമായത്. 

ഭരണപക്ഷത്തെ ഒരാളുടെ പ്രസംഗം പ്രതിപക്ഷത്തിന് വലിയ വടിയായി കരുതണമെങ്കില്‍ ആദ്യം വേണ്ടത് പ്രസ്തുത വ്യക്തി ആളൊരു മഹാനാണെന്ന് സ്ഥാപിക്കലാണ്. അതുവഴി ഗുണങ്ങളേറെയുണ്ട്. ഒന്ന് ആ വ്യക്തിയെ പൊക്കിപൊക്കി രണ്ടടി ഉയരത്തില്‍ വായുവില്‍ നിര്‍ത്തുമ്പോള്‍ സ്വാഭാവികമായും അയാള്‍ തിരിച്ചടിക്കാന്‍ വിമുഖനായിരിക്കും എന്നതാണ്. അങ്ങനെ ഭരണപക്ഷത്തെ ഒന്നുകൂടി പ്രതിരോധത്തിലും ആക്കാം. വി.ഡി.സതീശന്റെ ഒരു സൈക്കോളജിക്കല്‍ മൂവ്.സംഗതി കിറുകൃത്യം മര്‍മത്ത് തന്നെ കൊണ്ടു. 

സുധാകരനും തോമസ് ഐസകും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് ഒരുമാതിരിപ്പെട്ട നാട്ടുകാര്‍ക്കൊക്കെ നല്ലതുപോലെ അറിയാവുന്നതുകൊണ്ട് വിശദീകരിക്കേണ്ട ആവശ്യമില്ല. ഹരിപ്പാട്ടുകാരനായ രമേശ് ചെന്നിത്തലയ്ക്കാണെങ്കില്‍ ഇക്കാര്യത്തിലുള്ള അനുഭവങ്ങള്‍ പിന്നെ പറയേണ്ടതുമില്ലല്ലോ. 

സുധാകരന്‍ സഖാവും ഐസക് സഖാവും പരസ്പരം വൈരുദ്ധ്യാത്മക സമീപനങ്ങള്‍ കൈക്കൊള്ളുന്നതുകൊണ്ടാവണം ഒരാളെ ധനമന്ത്രിയും മറ്റൊരാളെ പൊതുമരാമത്തിലുമാക്കിയത്. ഈ രണ്ടുവകുപ്പും തമ്മിലുള്ള ബന്ധം മറ്റ് വകുപ്പുകള്‍ക്കൊന്നും അവകാശപ്പെടാനേ സാധിക്കില്ല. പണം കിട്ടിയില്ലെങ്കില്‍ റോഡ് പണി മുടങ്ങും. റോഡ് പണി നടക്കണോ അതോ വേണ്ടയോ എന്നതൊക്കെ സുധാകരന്‍ സഖാവിന്റെ ഇഷ്ടം. 

എന്തിനും ഏതിനും മറുപടി പറയലാണ് ഇപ്പോ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രധാന പണി. ആരെങ്കിലും എന്തെങ്കിലുമൊക്കെ ഒപ്പിക്കും. പാവം എല്ലാത്തിനും കേറി വിശദീകരണം കൊടുക്കേണ്ടിയും വരും. പിന്നെ ഇവിടെ സുധാകരനായതുകൊണ്ട് സംഗതി അത്ര ഗൗരവമായി അദ്ദേഹം കാണാനിടയില്ല. 

കാര്യം ഇങ്ങനെ സഭാസമ്മേളനങ്ങള്‍ ബഹളത്തിലും വാചകകസര്‍ത്തുകളിലും മുന്നേറുമ്പോള്‍ പെട്ടുപോവുന്നത് സ്പീക്കറാണ്. ഭരണക്കാരെ സ്വന്തക്കാരായി തോന്നും. അപ്പോ തന്നെ അങ്ങനെയൊരു തോന്നല്‍ തനിക്ക് വിലക്കപ്പെട്ടതാണല്ലോ എന്നും ഓര്‍മവരും. ഇതിനിടയില്‍ തലയില്‍ കയറേണ്ടവര്‍ അതും ചെയ്യും. 

പ്രതിപക്ഷത്തെ ഒരുവിധം അടക്കി നിര്‍ത്തി ഒരു വഴിക്കാവുമ്പോഴാണ് ബാലന്‍ മന്ത്രി നിയമസഭാ ചട്ടങ്ങള്‍ അച്ചടിച്ച പുസ്തകവും പൊക്കിപ്പിടിച്ച് വരിക. പിന്നെ ആ വഴിക്കുള്ള പഠിപ്പിക്കലും കൂടി കേള്‍ക്കണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :