E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഒരുവട്ടം കൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനാധിപത്യകേരളം എന്നും ഓര്‍ത്തോത്തിരിക്കേണ്ട ഒരു ദിവസമാണല്ലോ ഇന്ന്. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാരിന്റെ ആദ്യനിയമസഭാ സമ്മേളനം കൂടിയ ചരിത്രദിനം. അതുകൊണ്ട് തന്നെ ഈയൊരുദിവസം ഇപ്പോ കാണുന്ന പുതിയ നിയമസഭാ കെട്ടിടത്തില്‍ നിന്ന് മാറി ആ ചരിത്രദിനം അരങ്ങേറിയ പഴയ നിയമസഭാ ഹാളിലാണ് നമ്മുടെ ജനപ്രതിനിധികള്‍ സഭകൂടാനെത്തിയത്. സ്ഥലം മാറിയതുകൊണ്ടാവും എല്ലാവരും ഒടുക്കത്തെ ഗൃഹാതുരസ്മരണങ്ങളിലായിരുന്നു. 

കുറെകാലമായി നിയമസഭയിലെത്തുന്നവര്‍ക്കാണല്ലോ എല്ലാവരേക്കാളും കൂടുതല്‍ ഓര്‍മകളുണ്ടാവുക. ആ കണക്കില്‍ ഉമ്മന്‍ചാണ്ടി സീനിയറാണ്. മാണിസാറുണ്ടെങ്കിലും പലവട്ടം മുഖ്യമന്ത്രിയൊക്കെയായ ആള്‍ അദ്ദേഹമാണല്ലോ. 

അനുഭവങ്ങളാണ് ഏറ്റവും വലിയ അധ്യാപകന്‍ എന്നൊക്കെ പറയുന്നത് വെറുതെയല്ല. ഇത്രേം കാലം രണ്ടു നിയമസഭാ ഹാളിലും പങ്കെടുത്ത ആളെന്ന നിലയ്ക്ക് ഉമ്മന്‍ചാണ്ടിക്ക് വലിയ വലിയ തിരിച്ചറിവുകളുണ്ട്. അഴിമതി തടയുന്നതിലെ തിരിച്ചറിവാണ് ഗംഭീരം. 

എന്നുവച്ചാല്‍ തന്റെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സഭാസമ്മേളനങ്ങള്‍ ഇപ്പോ കാണുന്ന ഈ പഴയ സഭാഹാളില്‍ വച്ചാണ് നടന്നിരുന്നതെങ്കില്‍ അന്ന് കാട്ടിക്കൂട്ടിയ വേണ്ടാത്തരങ്ങളൊന്നും സംഭവിക്കുമായിരുന്നില്ല എന്ന്. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇനി അഥവാ ഇവിടെയാണ് നടന്നെന്ന് വയ്ക്കുക. സംഭവം പഴയപോലെ നാറ്റക്കേസായിരുന്നുവെങ്കില്‍ അത് ഈ സഭയെക്കൂടി പറയിപ്പിച്ചേനെ. അതുകൊണ്ട് അന്ന് അങ്ങനെ ഒരു ബുദ്ധി തോന്നത്തതില്‍ നല്ലത് എന്നാണ് കരുതേണ്ടത്. 

നമ്മുടെ സാമാജികരും നമ്മളെപ്പോലെയൊക്കെ തന്നെയാണെന്ന് ഇപ്പോ മനസിലായല്ലോ. എല്ലാവര്‍ക്കും ഒടുക്കത്തെ ആഗ്രഹങ്ങളാണ്. നന്നായി ഭരിക്കണമെന്ന് എന്നാണാവോ ഒരാഗ്രഹമായി തോന്നുക. അങ്ങനെ തോന്നിയാല്‍ രക്ഷപ്പെട്ടു. പക്ഷേ വേറെ ചിലരുണ്ട്. ഇങ്ങനെയൊക്കെ ഒന്നോര്‍മിക്കാന്‍ അവസരം കൊടുത്താല്‍ മൊത്തം നെഗറ്റീവ് ആയിപ്പോകും. മനസിനെ സങ്കപ്പെടുത്തിയത് മാത്രമേ അവര്‍ ഓര്‍ക്കുകയുള്ളു. പിന്നെ വിഷമമായി, കരച്ചിലായി. 

എന്നാല്‍ ആദ്യമായി നിയമസഭയിലെത്തിയ ഒ. രാജഗോപാലിന് വലിയ ഓര്‍മകളൊന്നും ഉണ്ടാവാന്‍ വഴിയില്ല. ആകെയുള്ളത് കുറച്ച് പരാതിയാണ്. അല്ലെങ്കിലും കാര്യമായിട്ടൊന്നും പങ്കിടാന്‍ കഴിയാത്തപ്പോഴാണല്ലോ പരാതിയും പരിവട്ടവുമായി സാധാരണ ആളുകള്‍ എത്താറുള്ളത്. 

ഇനി ഈ ചരിത്രസ്മരണയില്‍ ഒത്തുചേര്‍ന്ന സഭാസമ്മേളനത്തിലെ ഏറ്റവും വൈകാരികമായ ഒരു നിമിഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. സഭയിലെ കാരണവരായ വി.എസ്. അച്യതാനന്ദന് കണ്ണുതുടക്കാന്‍ സ്വന്തം തൂവാല എടുത്ത് കൊടുക്കുന്ന വി.എസ്. സുനില്‍ കുമാര്‍. ഈ സഭയുടെ ഓര്‍മചിത്രം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :