E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കാനം കളി തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാനം രാജേന്ദ്രനായിരുന്നു കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ ഹീറോ. കാരണം കുറെ മറുപടികള്‍ക്ക് കാനത്തെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ടുമൂന്നായി. ആദ്യത്തെ മറുപടി പ്രകാശ് കാരാട്ടിനാണ്. ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി കോഴിക്കോട്ടെത്തിയാണ് കാരാട്ട് കാനത്തെ നന്നായൊന്ന് തോണ്ടിയത്. അതായത് സിപിഐ പ്രതിപക്ഷം കളിക്കേണ്ടെന്നായിരുന്നു ഭീഷണി. അതിനിവിടെ യുഡിഎഫും ബിജെപിയും ഒക്കെയുണ്ടയല്ലേ. പിന്നെ ഒരു പരിധിവരെ വിഎസിനേയും അനുവദിക്കും. അല്ലാതെ വല്ല്യേട്ടനെ കൊച്ചാക്കാന്‍ പിള്ളേര് വളര്‍ന്നിട്ടില്ലെന്നായിരുന്നു കാരാട്ടിന്റെ പറച്ചിലിന്റെ അര്‍ഥം. ഇനി പറയൂ ആരാണ് പ്രതിപക്ഷം, ആരാണ് ഇടതുപക്ഷം ആരാണ് ഭരണപക്ഷം എന്നൊക്കെ. എല്ലാം കാനം രാജേന്ദ്രന്‍ പഠിപ്പിക്കുന്നുണ്ട്. കേട്ടാലും. 

കാനം രാജേന്ദ്രന്റെ വാക്കുകള്‍ക്ക് വ്യക്തതയുണ്ട് എന്നതാണ് ഒരു സിപിഎം നേതാവില്‍ നിന്ന് സമീപകാലത്ത് ഈ സിപിഐ നേതാവിനെ വ്യത്യസ്തനാക്കുന്നത്. ഈ വ്യക്തതകൊണ്ടാവണം, ഒടുക്കത്തെ ആക്ഷേപഹാസ്യത്തിന്റെ മൂഡിലായിരുന്നു കാനം. 

ഇതോടെ കാരാട്ട് തീര്‍ന്നു. ഇനി കാനത്തിന്റെ മറുപടികള്‍ക്കായി കാത്തിരിക്കുന്ന ബാക്കിയുള്ളവരുടെ ഊഴമാണ്. വേദിയില്‍ ചെസ്റ്റ് നമ്പര്‍ രണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരവും പിണറായിയുടെ പ്രതികരണവും. 

എന്നുവച്ചാല്‍ സഖാവ് പിണറായി വിജയന്‍ ഒരു മുതലാളിയെപ്പോലെയാണ് സംസാരിക്കുന്നത് എന്ന് പറയാതെ കാനം പറഞ്ഞുവച്ചു. അതു മനസിലാക്കാന്‍ ബുദ്ധിജീവി ചമയേണ്ട കാര്യമൊന്നും ഇല്ല. കാരണം കാനം സംസാരിക്കുന്നത് ഒരു ജനതയുടെ മനസാക്ഷിയുടെ ഭാഷയിലാണ്. ഇതൊക്കെ കണ്ട് ഇനി ഇ.പി.ജയരാജനും എം.എം.മണിക്കും വിഷമം തോന്നാന്‍ പാടില്ലല്ലോ. അവര്‍ക്കും കാനം കണക്കിന് തരുന്നുണ്ട്. ഇന്നത്തെ സിപിഐ യോഗം നേരത്തെ അറിഞ്ഞതുകൊണ്ടാവണം ഇതൊക്കെ മുന്‍കൂട്ടി കണ്ട് തനിക്കും ആവശ്യത്തിന് ചിലത് കിട്ടാത്ത കുറവുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇ.പി.സഖാവ് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്. കാനത്തോട് വല്യ മേലാവി ചമയണ്ട എന്നൊക്കെയായിരുന്നു ഇ.പി.യുടെ ആവശ്യം. ഇ.പി.യുടെ ഈ ഇടപെടലിലും ഇതിനുമുമ്പ് നടത്തിയ ഇടപെടലും എല്ലാം കണക്കിലെടുത്തായിരുന്നു കാനത്തിന്റെ വിലയിരുത്തല്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :