E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

തൊപ്പിയിട്ട നാണക്കേട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ന് ഏപ്രില്‍ 5, കൃത്യം 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയത്. അതായത് ഗാന്ധിയന്‍ ആദര്‍ങ്ങളേക്കാള്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ ഒരു ജനതയും കര്‍ഷക സമരങ്ങള്‍ ഉഴുതുമറിച്ച രാഷ്ട്രീയ പരിസരങ്ങളും കൊണ്ട് ലോകത്തെവരെ ഞെട്ടിച്ചതാണ് ആ അധികാരത്തിലേറല്‍. പക്ഷേ കാലം ഇതിനൊടൊക്കെ കാവ്യനീതി കാണിച്ചോ എന്നുചോദിച്ചാല്‍ അതിനുത്തരം ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പൊലീസ് പറഞ്‍ഞു തരും. ജിഷ്ണു പ്രണോയുടെ അമ്മ നീതി തേടി ഡിജിപി ഓഫിസിലേക്ക് വരുന്നതിനെ വടംകെട്ടി കാത്തിരുന്ന പിണറായിയുടെ പൊലീസാണ് ഈ ചരിത്രദിനത്തില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ത്തത്. ആരും നിങ്ങളെ മറക്കില്ല സാറന്‍മാരേ. 

പത്തുമാസമേ ആയിട്ടുള്ള ഇരട്ടച്ചങ്കൊക്കെയുള്ള ഒരാള്‍ ഈ നാടിന്റെ ഭരണം ഏറ്റെടുത്തിട്ട്. ഇതിപ്പോ ചങ്ക് മാത്രമേയുള്ളോ ഹൃദയമില്ലേ എന്നൊക്കെ ചോദ്യമുയരാം. പക്ഷേ അതല്ല കാര്യം. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പോടോ പുല്ലേ പൊലീസേ എന്നുപറഞ്ഞാണ് ശീലം. ഭരണത്തിലെത്തിയപ്പോള്‍ ‍‍‍ഞങ്ങടെ സ്വന്തം പൊലീസായി എന്നേയുള്ളു. അതുകൊണ്ടാണല്ലോ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നിട്ടും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പൊലീസിന്‍റെ മനോവീര്യം ചോരാതെ കാത്തത്. മറിച്ചു പ്രതീക്ഷിച്ച ഈ നാട്ടുകാരാണ് വി‍ഡ്ഢികള്‍. അവരെയാണ് വെടിവച്ചുകൊല്ലേണ്ടത്. 

മകന്‍റെ മരണത്തിനുദരവാദിയായ ഒരമ്മയുടെ നീതിതേടിയുള്ള വരവാണ്. കാര്യം നയത്തില്‍ കൈകാര്യം ചെയ്യാന്‍ വല്യചങ്കൊന്നും ആവശ്യമില്ല. പക്ഷേ പിടിവാശി പാടില്ല. അതുമാത്രം മതി സംഗതിയെല്ലാം പാളാന്‍. പിന്നെ ഓര്‍മകളുണ്ടാവണമെന്നതാണ് മറ്റൊരു കാര്യം. രാജനെ ഉരുട്ടിക്കൊന്നതും രാജന്റെ അച്ഛന്‍ ഈച്ചരവാര്യരുടെ പോരാട്ടമൊക്കെ കണ്ട നാടാണിത്. അതൊന്നും വെറുതെ ഒറ്റദിവസംകൊണ്ട് തേച്ചുമാച്ചുകളയരുതായിരുന്നു സഖാവേ. 

ഏതായാലും ഇത്തവണ വീഴ്ചപറ്റി എന്നും പറഞ്ഞായിരുന്നില്ല മുഖ്യമന്ത്രി വന്നത്. നല്ല കട്ടസപ്പോര്‍ട്ടായിരുന്നു. രാജനെ കൊന്ന പൊലീസിനെ കരുണാകരന്റെ പൊലീസെന്ന് വിളിച്ചവര്‍ക്ക് ഇന്നത്തെ പരിപാടി നടത്തിയ പൊലീസിനെ പിണറായിയുടെ പൊലീസെന്ന് വിളിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് മുഖ്യമന്ത്രി എന്തുകൊണ്ടും അവരെ അഭിനന്ദിക്കാവുന്നതാണ്. 

പിണറായി സര്‍ക്കാരിന്റെ ഭാവിയും ഭൂതവുമൊക്കെ പൊലീസുകാരില്‍ ഭദ്രമാണ്. എന്താ അവരുടെ ഒക്കെ ഒരു പെര്‍ഫോര്‍മെന്‍സ്. ഷാജി കൈലാസ് രണ്‍ജി പണിക്കരുടെ സിനിമയില്‍ നിന്ന് ഇറങ്ങിവന്നവരേപ്പോലെയാണ് പൊലീസിന്റെ ആക്ഷന്‍ സീനുകള്‍. സിനിമയിലെ ആക്ഷന്‍ ഹീറോ പൊലീസുകാരുടെ സീനുകള്‍ നീതിക്കുവേണ്ടിയായിരുന്നു എന്ന വ്യത്യാസമേയുള്ളു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :