E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:17 AM IST

Facebook
Twitter
Google Plus
Youtube

ഗതാഗതം സുഗമമല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭരണം കിട്ടി പത്താം മാസത്തില്‍ മന്ത്രിസഭയില്‍പെട്ടവരില്‍ നിന്ന് രണ്ടാമത്തെ ആളുടെ രാജിക്കത്ത് വാങ്ങി വായിച്ചുനോക്കി ഗവര്‍ണര്‍ക്ക് കൈമാറാനുള്ള അപൂര്‍വഭാഗ്യം അങ്ങനെ പിണറായി സഖാവിന് ലഭിച്ചിരിക്കുന്നു. ആദ്യം വായിച്ചത്, താന്‍ കഴിഞ്ഞാല്‍ കാര്യങ്ങളൊക്കെ നോക്കണമെന്നേല്‍പിച്ച രണ്ടാമനായ ഇ.പി.ജയരാജന്റേതായിരുന്നുവെങ്കില്‍, ഇതിപ്പോ മുന്നണിയില്‍പെട്ട പാര്‍ട്ടിയിലെ രണ്ടാമന്റെ കാര്യമായി എന്ന വ്യത്യാസമേയുള്ളു. ആദ്യത്തെ ആള്‍ കുടുംബത്തിനുവേണ്ടി ജോലി ചെയ്തെങ്കില്‍ രണ്ടാമത്തെയാള്‍ കുടുംബത്തിന് പുറത്ത് എന്തോ ചെയ്യാന്‍ ശ്രമിച്ചു എന്നാണ് വയ്പ്. പ്രത്യേകിച്ചും പരാതിക്കാരോ ഒരു പരാതിയോ അങ്ങനെ പ്രഥമദൃഷ്ട്യാ എന്തെങ്കിലും തെറ്റ് ചെയ്തെന്നുപോലും കണ്ടെത്താന്‍ ആവാത്ത കാര്യത്തില്‍ വരെ മന്ത്രിക്ക് രാജിവക്കേണ്ടിവന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഭരിച്ച നാടാണിതെന്നും ഓര്‍ക്കണം. അപ്പോ തോന്നും ശശീന്ദ്രന് വട്ടായോ എന്ന്. 

ഈ കെഎസ്ആര്‍ടിസിയുടെ വകുപ്പ് കൈയ്യാളുന്നവരെ ഇനിമുതല്‍ ഒന്നു നോക്കിയേക്കണം. 13-ാം നമ്പര്‍ കാര്‍ എന്നൊക്കെ പറയുന്നതുപോലെ ഈ വകുപ്പ് ഭരിച്ചവരില്‍ നാലാമത്തെയാളാണ് ഇങ്ങനെ പാതിവഴിയില്‍ രാജിവച്ചുപോകേണ്ടിവന്നത്. ഇവരുടെയൊക്കെ രാജിക്കും പിന്നിലും ഒരു സ്ത്രീയുമുണ്ട് എന്നത് അതിലും വിചിത്രമായിത്തോന്നാം. അതിന് പാര്‍ട്ടി വ്യത്യാസം ഒന്നും ഇല്ല. ഏതുമുന്നണിയിലേയും ഒരു ഘടകക്ഷിയായാല്‍ മാത്രം മതി. 

ധാര്‍മികതയ്ക്ക് ഇപ്പോള്‍ പഴയ മാര്‍ക്കറ്റൊന്നും ഇല്ല. അതേത് രംഗത്തായാലും. ഭരണരംഗത്തായാലും രാഷ്ട്രീയത്തിലായാലും ഇനിയിപ്പോ മാധ്യമരംഗത്തായാലും. അത് ഈ നാടിന്റെ ഒരു ഗുണമാണ്. ഇവിടെ ഭരിക്കുന്നവരുടെ സ്വഭാവം ഏറെയൊക്കെ ജനങ്ങളുടെ കണ്ണാടിച്ചിത്രം പോലെയൊക്കെയാണല്ലോ. പിന്നെ കഴിഞ്ഞകാലത്ത് സര്‍ക്കാരും മന്ത്രിമാരും എല്ലാം ഇതിലൊന്നും വലിയ കാര്യമില്ലെന്ന് ഊട്ടിയുറപ്പിച്ചാണ് ഇറങ്ങിപ്പോയത് തന്നെ. പക്ഷേ സദാചാരപ്രശ്നത്തിലുണ്ടല്ലോ മലയാളി ഒന്നൊന്നര ധാര്‍മികത കാട്ടുന്നവരാണ്. സ്വന്തം നിലയ്ക്കല്ല, മറ്റുള്ളവരുടെ കാര്യത്തില്‍. പക്ഷേ ശശീന്ദ്രന്‍ തന്റെ രാജിയെത്തന്നെ ഒരു ധാര്‍മികസമരമായിട്ടാണ് പ്രഖ്യാപിച്ചത്. അതായത് പ്രതിപക്ഷത്തിന് രാജി ആവശ്യപ്പെടാനുള്ള ഒരവസരം പോലും നല്‍കിയില്ല എന്നത് വല്ലാത്തൊരു അധാര്‍മിക പ്രവര്‍ത്തിയായിപ്പോയി സര്‍. 

രാജി പ്രഖ്യാപിച്ച മന്ത്രിയോട് രാജിവയ്ക്കേണ്ട കാര്യമില്ലെന്നുവരെ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത് ഒടുക്കത്തെ സിംപതിയുടെ പുറത്താവും. ഏതായാലും ശശീന്ദ്രനും കൂട്ടര്‍ക്കും ഇന്നാട്ടുകാരെ അറിയുന്നത്ര മറ്റൊരു കൂട്ടര്‍ക്കും അറിയാന്‍ വഴിയുമില്ല. നാട്ടുകാരുടെ പള്‍സ്, അതിനെ തൃപ്തിപ്പെടുത്താന്‍ രാജിയേ നിര്‍വാഹമുള്ളു എന്ന് സിപിഎം വരെ പറയാനാണ് സാധ്യത. പ്രത്യേകിച്ചും മലപ്പുറത്ത് തിരഞ്ഞെടുപ്പൊക്കെ നടക്കുന്ന ഒരു സമയത്ത്. മാത്രവുമല്ല രാജ് മോഹന്‍ ഉണ്ണിത്താനേയും അബ്ദുല്ലകുട്ടിയേയും മോറല്‍ പൊലീസിങ്ങിന് വിധേയമാക്കിയ പാര്‍ട്ടിയല്ലേ അത്. അവരെ സദാചാരം പഠിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. അതവര്‍ക്കറിയാം. ഇങ്ങനെ വല്ലപ്പോഴും തിരിച്ചടി കിട്ടുമ്പോള്‍ ഒന്ന് വിയര്‍ക്കും എന്നേയുള്ളു. സദാചാരം കഴിഞ്ഞേ പുരോഗമനം വരുന്നുള്ളു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :