മേളപ്രേമികളുടെ നാട്ടില്‍ വിരലുകൊണ്ട് വിസ്മയം തീര്‍ത്ത് തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍. കേളി എന്ന സാംസ്കാരിക സംഘടനയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിനാണ് സാക്കിര്‍ ഹുസൈന്‍ തൃശൂരിലെ പെരുവനം ഗ്രാമത്തിലെത്തിയത്. പെരുവനം കുട്ടൻമാരാരും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും അടക്കമുള്ള മേളപ്രമാണിമാർക്കൊപ്പമുള്ള ഉസ്താദിന്റെ പ്രകടനം ആയിരങ്ങൾക്ക് നവ്യാനുഭവമായി.
മേള പ്രമാണി ചെണ്ട താഴ്ത്തുവച്ചതോടെ കണ്ണിലും കാതിലുമെല്ലാം തബലയുടെ താളമായി. സാരംഗി വിദഗ്ധന് ദില്‍ഷാദ് ഖാനോടൊപ്പം ഉസ്താദ് കൊട്ടിക്കയറി. താളം നെഞ്ചിലേറ്റിയ നാട്ടുകാർ ആഹ്ളാദാരവങ്ങളോടെ സ്നേഹവും വിസ്മയവും പങ്കുവെച്ചു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി എന്ന കലാസംഘടനയുടെ ഇരുപത്തിയഞ്ചാം വാര്ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനെത്തിയ സാക്കിര്‍ ഹുസൈന്‍ പെരുവനം ഗ്രാമം ചരിത്രം കലയിലൂടെ എന്ന പദ്ധതിയുടെ ഉദ്ഘാടനവും നിര്‌വഹിച്ചു. സോട്ട് സാക്കിർ ഹുസൈൻ
മേള വിസ്മയം ഇവിടെയും തീർന്നിരുന്നില്ല. ഉസ്താദിനൊപ്പം മട്ടന്നൂർ ശങ്കരന് കുട്ടി മാരാരും ചേർന്ന് ഫ്യൂഷന്‍ വിരുന്നുമുണ്ടായി. ഹോർഡ്. തബലയിൽ തീർത്ത നാദവിസ്മയത്തിന് വീരശൃംഖല പുരസ്കാരമായിരുന്നു പെരുവനം ഗ്രാമത്തിന്റെ ആദരം.