ഗോള്‍ഡന്‍ ഗ്ലോബില്‍ ചരിത്രം സൃഷ്ടിച്ച ലാ ലാ ലാന്‍ഡ് ഓസ്കറിലും മുന്നേറ്റം തുടരുന്നു. 14 നോമിനേഷനുകളാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരം ദേവ് പട്ടേലിന് ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള നോമിനേഷന്‍ ലഭിച്ചു.
അക്കാദമി അവാര്‍ഡിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ് ഒരു ചിത്രത്തിന് 14 നോമിനേഷനുകള്‍. ടൈറ്റാനിക്കും 1950ല്‍ പുറത്തിറങ്ങിയ ഓള്‍ എബൗട്ട് ഈവ് എന്ന ചിത്രവുമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്. നിയോ മ്യൂസിക്കല്‍ ഡ്രാമയായ ലാലാ ലാന്‍ഡും ഈ നേട്ടത്തിലെത്തിയിരിക്കുന്നു. മികച്ച ചിത്രം, സംവിധാനം, നടന്‍, നടി തുടങ്ങിയ എല്ലാ മേഖലകളിലും ചിത്രം സ്ഥാനമുറപ്പിച്ചു. നാമനിർദേശം ലഭിച്ച ഏഴു വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നേടി ഗോള്‍ഡന്‍ ഗ്ലോബിന്റെ ചരിത്രത്തില്‍ 'ലാ ലാ ലാൻഡ്' ഇടം നേടിയിരുന്നു
ഓസ്കറില്‍ മികച്ച നടിക്കുള്ള ഏറ്റവുമധികം നോമിനേഷന്‍ ലഭിച്ച നടിയായി മെറില്‍ സ്ട്രീപ് മാറി. ഫ്ളോറന്‍സ് ഫോസ്റ്റര്‍ ജെന്‍കിംങ്സ് എന്ന ചിത്രത്തിലെ അഭിനയമാണ് ഇരുപതാം തവണയും മെറില്‍നെ പട്ടികയിലെത്തിച്ചത്.
സ്ലം ഡോഗ് മില്യണര്‍ താരം ദേവ് പട്ടേലാണ് സഹനടന്‍ നോമിനേഷനുമായി ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ സംവിധായകന്‍ ഗരേത്ത് ഡേവിസിന്റെ ലയണ്‍ എന്ന ചിത്രമാണ് ദേവ് പട്ടേലിനെ പട്ടികയിലെത്തിച്ചത്.
വരുന്ന ഫെബ്രുവരി 26ന് ലൊസാഞ്ചലസിലെ ഡോള്‍ബി തിയറ്ററിലാണ്. 89ാമത് അക്കാമി അവാര്‍ഡ് വിതരണ ചടങ്ങ്.