വ്യത്യസ്തപ്രമേയവും ആവിഷ്കാരത്തില്‍ പുതുമയുംനിറയുന്ന ഇന്ത്യൻ ട്രാവൽസിനിമ 'ശ്രീലാൻസർ' പ്രദർശനത്തിനെത്തി.മലയാളിയായ സന്ദീപ്മോഹൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്.
സമൂഹമാധ്യമങ്ങളിലൂടെമാത്രം ലോകംകാണുന്ന സമകാലിക ചെറുപ്പക്കാരിൽ ഒരുവൻ, ഇന്ത്യയിലുടനീളം സഞ്ചരിക്കേണ്ടിവരുന്നതും, അവന്‍റെ യാത്രാ അനുഭവങ്ങളുമാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ വിവിധഭാഷകളും ജീവിതരീതിയും സംസ്കാരവുമെല്ലാം സിനിമയിൽ ഇടംപിടിക്കുന്നു
മലയാളി സന്ദീപ് മോഹൻറെ മൂന്നാമത്തെ ചിത്രമാണ് ശ്രീലാൻസർ. പുതുനിറഞ്ഞ പ്രമേയം പരീക്ഷിക്കുന്ന സന്ദീപിന് കഴിഞ്ഞരണ്ടുസിനിമകളെക്കാളും പ്രതീക്ഷനൽകുന്നതും ഇതുതന്നെ. ബോളിവുഡ് എന്ന പ്രത്യേകവിഭാഗത്തിലേക്ക് മാറ്റിനിർത്താതെ ഇതൊരു ഇന്ത്യൻസിനിമ എന്നതരത്തിലെ നോക്കിക്കാണാവു എന്ന് അദ്ദേഹംപറയുന്നു.
ചെറിയസിനിമകൾക്ക് ധാരാളം തിയേറ്ററുകൾ ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ, ലോകത്തെമ്പാടും സഞ്ചരിച്ച് പൊതുവേദികളിലും സിനിമപ്രദർശിപ്പിക്കും.
മുംബൈ മലയാളിയും, ആലുവ സ്വദേശിയുമായ അർജുൻ രാധാകൃഷ്ണനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഷോട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻറെ ആദ്യത്തെ സിനിമയാണിത്.
മുൻകൂർ തയ്യാറെടുപ്പുകളോ പ്ര്യത്യേകം സെറ്റ് ക്രമീകരണമോ ഇല്ലാതെയുള്ള ഗൊറില്ലാഷൂട്ട് രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.