വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ നാടകരൂപം ആയിരം അരങ്ങ് പിന്നിട്ടു. തിരുവനന്തപുരത്ത് ടാഗോർഹാളിൽ നടന്ന ആയിരം അരങ്ങിന്റെ ആഘോഷം വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ നൽകിയ പിന്തുണയാണ് ആയിരം വേദി പിന്നിടാനുള്ള പ്രചോദനമെന്ന് അണിയറക്കാർ പറഞ്ഞു
1000 വേദികൾ പിന്നിട്ട പ്രേമലേഖനങ്ങളുടെ ആഘോഷചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് വി.എസ്.അച്യുതാനന്ദൻ. ആഘോഷ ചടങ്ങുകൾക്ക് സാക്ഷിയാകാൻ പ്രൗഡ ഗംഭീരമായ സദസുമുണ്ടായിരുന്നു.
മുഹമ്മദ് ബഷീറിന്റെ കൃതിയായ പ്രേമലേഖനം നാടകമായപ്പോൾ കേശവൻനായർക്കും സാറാമ്മയ്ക്കും അരങ്ങിൽ മികവേകിയത് ദമ്പതിമാരായ രാജ്ദേവും ദിവ്യലക്ഷ്മിയും ആയിരുന്നു. പ്രേക്ഷക പിന്തുണയാണ് 1000 വേദി പൂർത്തിയാക്കാൻ പ്രചോദനമായതെന്നും അവർ പറഞ്ഞു.
ബഷീറിന്റെ പ്രേമലേഖനത്തിന് നാടക രൂപാന്തരം നൽകിയത് ബഷീർ മണക്കാടും സംവിധാനം ചെയ്തത് സൂര്യാകൃഷ്മമൂർത്തിയും ആണ്.