വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാനി പെരുമ്പാവൂരിൽ അറസ്റ്റിലായി. വളയംചിറങ്ങര പുത്തൂരാൻ കവലയിൽ താമസിക്കുന്ന നിഖിലേഷാണ് അറസ്റ്റിലായത്. ഇയാൾ വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവു ചെടിയും എക്സൈസ് സംഘം നശിപ്പിച്ചു
പെരുമ്പാവൂർ എക്സൈസ് സബ് ഇൻസ്പെക്ടർ ടി.കെ. ഗോപിക്ക് നാട്ടുകാരിൽചിലർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലേഷ് പിടിയിലായത്. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചിരുന്നതിന് പുറമെ വീട്ടിൽ കഞ്ചാവ് കൃഷി നടത്തുകയും ചെയ്തു. സ്വന്തം കിടക്കയിൽ വരെ നിഖിലേഷ് കഞ്ചാവ് ചെടിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കഞ്ചാവ് വിറ്റതിന് നിരവധി തവണ നിഖിലേഷിനെ എക്സൈസ് പിടികൂടിയിട്ടുണ്ട്.
പെരുമ്പാവൂർ പ്രദേശങ്ങളിലാണ് ഇയാൾ കൂടുതലായും കഞ്ചാവ് വിറ്റുവന്നിരുന്നത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.