വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഷൊർണൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ഷൊർണൂർ കുളപ്പുളളി കല്ലിപ്പാടം പന്തലുത്തുപറമ്പ് കൊട്ടിലിങ്കൽ പ്രതാപനെയാണ് ഒറ്റപ്പാലം സിഎയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനിയായ ഇരുപത്തിയാറുരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പ്രതാപന്റെ സുഹൃത്തിന്റെ കുളപ്പുളളിയിലെ വീട്ടിൽ വച്ചായിരുന്നു പീഡനം. ഗർഭിണിയായ യുവതിയെ വടക്കാഞ്ചേരിയിെല സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭഛിദ്രം നടത്തി.
പരാതിപ്രകാരം പ്രതാപനെ പൊലീസ് നേരത്ത കസ്റ്റഡിയിലെടുത്തതാണ്. എന്നാൽ നിയമപരമായി ആദ്യവിവാഹ ബന്ധം വേർപെടുന്ന മുറയ്ക്ക് യുവതിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകി. മാസങ്ങൾ കഴിഞ്ഞിട്ടും ഇതിനു വഴങ്ങാതെ പ്രതി സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഷൊർണൂരിലെ വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.