ചങ്ങനാശേരിയിൽ ട്രെയിനിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി നഗരസഭാ ജിവനക്കാരനും പൊലീസുകാരനും ആംബുലൻസിൽ വഴിയിൽ കാത്തുകിടന്നത് എട്ടുമണിക്കൂറോളം. കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സ്ഥലം ലഭിക്കാതതതിനെത്തുടർന്നാണ്് ഈ ദുർഗതിയുണ്ടായത്. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തോടെ പിന്നീട് മോർച്ചറിയിൽ താൽ്കാലിക സംവിധാനമൊരുക്കുകയായിരുന്നു. അതേസമയം മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ ചങ്ങനാശേരിയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹവുമായാണ് നഗരസഭാ ജീവനക്കാരനും ചങ്ങനാശേറി സ്റ്റേഷനിലെ പൊലീസുകാരനുും ആംബുലൻസിൽ ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജിലെത്തിയത്. മോർച്ചറിയിൽ സ്ഥലമില്ലന്നും പകരം സംവിധാനം ഒരുക്കണമെങ്കിൽ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുളള ഉത്തരവ് ആവശ്യമാണെന്ന് മെഡിക്കൽകോളജ് അധികൃതർ വ്യക്തമാക്കി. ഈ വിവരം ഗാന്ധിനഗർ സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവരും കൈമലർത്തി. ഇതോടെ മൃതദഹവുമായി പെരുവഴിയിൽ കാത്തുനിൽക്കേണ്ട ഗതികേടായി.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് തുടങ്ങിയ കാത്തുനിൽപിന് ഒരു പരിഹരമണ്ടായപ്പോഴ്യ്ക്കും രാത്രി ഏഴര കഴിഞ്ഞു. വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ആർഎംഒ ഗാന്ധിനഗർ പൊലീസുമായി സംസാരിച്ച് താൽക്കാലിക സംവിധാനമൊരുക്കി. മാസങ്ങളായി ഏറ്റെടുക്കാനാളില്ലാതെ കിടന്ന മൃതദേഹം മാറ്റിയാണ് മൊർച്ചറിയിൽ സ്ഥലമൊരുക്കിയത്. തുള്ളി വെള്ളം പോലും കിട്ടാതെ മൃതദേഹവുമായി നെട്ടോട്ടമോടിയവരർ ഒടുവിൽ എട്ടുണിക്കൂറിനുശേഷം ആശ്വാസമുതിർത്തു.