കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു. അട്ടപ്പാടി കാരറ സ്വദേശി അനീഷാണ് മരിച്ചത്. വാലന്റൈൻ ദിനത്തിലായിരുന്നു അനീഷിനെയും സുഹൃത്തായ യുവതിയെയും സദാചാര ഗുണ്ടകൾ മർദിച്ചത്.
അട്ടപ്പാടി കാരറ ആനഗദ്ദയിലെ വീടിന് സമീപമുളള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് അനീഷിനെ കാണപ്പെട്ടത്. അഗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ പതിനാലിന് വാലന്റൈൻ ദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ വച്ച് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് അനീഷ്. ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവതിക്കൊപ്പം പോയ അനീഷിനെ മർദിക്കുകയും യുവതിയോടൊപ്പം ചേർത്ത് നിർത്തി ദൃശ്യം പകർത്തി സമൂഹീകമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിലുളള മനോവിഷമം തന്നെയാണ് മരണത്തിലേക്ക് നയിച്ചത്. സദാചാരഗുണ്ടായിസത്തിനെതിരെ വ്യാപകപ്രതിഷേധം ഉണ്ടായ സംഭവമാണിത്. അനീഷും ആക്രമണത്തിനിരയായ പെൺസുഹൃത്തും മാതാപിതാക്കളോടൊപ്പം പൊലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നീട് കൊല്ലത്തു നിന്ന് അട്ടപ്പാടിയിലെ വീട്ടിലെത്തിയ അനീഷ് ഏറെ ദുഖിതനായാണ് കാണപ്പെട്ടത്. കരുനാഗപ്പളളിയിലെ സ്വകാര്യസ്ഥാപനത്തിലായിരുന്നു ഇൗ 23 വയസുകരാന് ജോലി. സദാചാര ആക്രമണക്കേസിൽ ഒാച്ചിറ പൊലീസ് അഞ്ചു േപരെ നേരത്തെ അറസ്റ്റു ചെയ്്തിരുന്നു.