പെരുമ്പാവൂർ വേങ്ങൂർ സുനിൽ കൊലക്കേസിൽ രണ്ടാം പ്രതിയും പിടിയിൽ. സുനിലിന്റെ അയൽവാസി ചെറങ്ങര വീട്ടിൽ സനു ചന്ദ്രനാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സനുവിനെ കിഴക്കമ്പലം താമരച്ചാലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സനു മൂന്നാർ, കോതമംഗലം, അടിമാലി എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കിഴക്കമ്പലത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്. കിഴക്കമ്പലം താമരച്ചാലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മൂവാറ്റുപുഴ പൊലീസ് സനുവിനെ പിടികൂടിയത്. ഒന്നും മൂന്നും പ്രതികളെ നേരത്തെ പിടികൂടിയിലുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മദ്യപാനത്തിനിടെ നാലുപേര്‍ ചേര്‍ന്ന് സുനിലിനെ ചവിട്ടികൊല്ലുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. കേസിലെ നാലാംപ്രതി ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തിന് ശേഷം മൂന്നാർ, കോതമംഗലം, അടിമാലി എന്നിവിങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുനു കഴിഞ്ഞ ദിവസമാണ് അകന്ന ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയത്. മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് സുനിൽ കൊലക്കേസിന്റെ അന്വേഷണ ചുമതല.