കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പത്തുവയസുകാരി നിരന്തരം ലൈംഗിക പീഡനത്തിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിരുന്ന കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പീഡിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് ഡോക്ടറുടെ നിഗമനം. കേസിൽ രണ്ടുമാസം കാട്ടിയ വീഴ്ച അന്വേഷണത്തെ ബാധിച്ചു.
പൊലീസ് കാട്ടിയ അനാസ്ഥയുടെ കൂടുതൽ തെളിവുകളാണ് ഡോക്ടറുടെ മൊഴിയിൽ വ്യക്തമാകുന്നത്. രഹസ്യഭാഗങ്ങളിലെ മുറിവുകൾ തുടർച്ചയായ പീഡനത്തിന്റെ തെളിവുകളാണെന്ന് ഡോക്ടർ അന്വേഷണ സംഘത്തോട് പറഞ്ഞു. എത്രകാലമായി പീഡനം നടക്കുന്നുവെന്നി വ്യക്തമല്ലെങ്കിൽ മരിക്കുന്നതിനോട് അടുത്ത ദിവസങ്ങളിലും ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്.പൊലീസ് രഹസ്യകേന്ദ്രത്തിൽ 9 പേരെയും ചോദ്യം ചെയ്യുകയാണ്.
കുടുംബത്തിന് പരാതിയില്ലെന്നും നിങ്ങൾക്ക് എന്തിനാണ് അന്വേഷണമെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ചോദിച്ചു. പലതവണ ചോദ്യം ചെയ്തിട്ടും കുടുംബാംഗങ്ങൾ ഒരേ രീതിയിലാണ് മൊഴി നൽകുന്നത്. കേസിലെ അന്വേഷണത്തിലേ വീഴ്ചയിൽ പ്രതിഷേധിച്ച് കുണ്ടറയിൽ കോൺഗ്രസ് ഹർത്താൽ പൂർണ്ണമാണ്. പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസി ടൗണിൽ പ്രകടനം നടത്തി.