കൊല്ലത്ത് വീട്ടുവളപ്പിൽ നിന്ന് രണ്ടു നാടൻ ബോംബുകൾ കണ്ടെടുത്തു.മൈലാപൂർ സ്വദേശി നാസറൂദീന്റെ വീട്ടുവളപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഇയാളുടെ സ്കൂട്ടർ കത്തിച്ച നിലയിലായിരുന്നു
കഴിഞ്ഞരാത്രിയിൽ വീടിന് മുൻവശത്ത് തീപിടിക്കുന്നത് കണ്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടറിന് നിന്നു കത്തുന്നത് കണ്ടത്. തുടർന്ന് വീട്ടുകാർ തീയണക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.പൊലീസ് രാത്രിയിലും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് നിന്ന് രണ്ടു നാടൻ ബോംബുകൾ കണ്ടെത്തിയത്.പൊലീസ് ഗുണ്ടാണെന്ന് നിലപാട് എടുത്തെങ്കിലും ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ നാടൻ ബോംബാണെന്ന് വ്യക്തമാവുകയായിരുന്നു.തുടർന്ന് ബോബുകൾ നിർവീര്യമാക്കി. ആർക്കും വൈരാഗ്യമില്ലെന്നിരിക്കെ ആരാകാം ആക്രമണത്തിന് പിന്നിലെന്നാണ് നാസറുദീന്റെ സംശയം
വീടുമാറി സ്കൂട്ടർ കത്തിച്ചതാവാം എന്നാണ് വീട്ടുകാരുടെ സംശയമെങ്കിലും കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂട്ടർ കത്തിച്ചു രക്ഷപെടുന്നതിനിടയിൽ അക്രമികളുടെ കൈയിൽ നിന്ന് അബന്ധത്തിൽ നാടൻ ബോംബ് നിലത്തുവീഴാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.