പെരുമ്പാവൂർ അരുവപാറ സ്വദേശി സുനിലിനെ കൊലപ്പെടുത്തിയകേസിൽ രണ്ടുപേർ അറസ്റ്റിൽ. നെടുങ്ങപ്ര സ്വദേശി അമൽ അരുവപ്പാറ സ്വദേശി ബേസിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒളിച്ചു താമസിച്ചിരുന്ന കോതമംഗലം ഒാടക്കാലിമലയിൽ നിന്നാണ് ഇരുവരെയും അറസ്റ്റും ചയ്തത്
ഫെബ്രുവരി 22നാണ് പെരുമ്പാവൂര്‍ അരുവപാറ സ്വദേശി സുനില്‍ കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ മുങ്ങിയ പ്രതികളിരുവരും മൂന്നാര്‍ ,വട്ടവട,കോവിലൂര്‍,കോതമംഗലം,തൃശൂര‍്‍ എന്നിവടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കോതമംഗലം ഓടക്കാലിയിലെത്തിയത്. ഓടക്കാലിയില്‍ പാറക്കൂട്ടത്തിനിടയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വെളളിയാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ എസ്ഐ പി.ഷമീറിനും പരുക്കേറ്റു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ അമലും,ബേസിലും.
മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സുനിലിനെ കൊന്നതെന്ന് പ്രതികളിരുവരും പൊലീസിന് മൊഴി നല്‍കി. ഇരുവരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികൾ ഒട്ടേറെ കൊട്ടേഷൻ കവർച്ച കേസുകളിൽ പ്രതികളാണ്. അങ്കമാലിയില്‍ 2015ല്‍ യുവാവിനെ കൊല്ലാന്‍ ക്വട്ടേഷനെടുത്ത കേസിലെ പ്രതിയാണ്. അന്ന് കാറ് കൊണ്ടു ഇടിച്ചു വീഴ്ത്തി വാൾകൊണ്ടു വെട്ടിവീഴ്ത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ആ കേസില്‍ വിചാരണ നടന്നു വരികയാണ്. കോതമംഗലം ഐരൂപ്പാടത്ത് കൊട്ടേഷൻ ആക്രമണത്തിനിടെ ആളുമാറി ഒരാളെ ഗുരുതരമായി പരുക്കേല്‍പ്പി്ച കേസിലും വിചാരണ നടന്നു വരികയാണ്. ഒന്നാംപ്രതിക്കെതിരെ കാപ്പചുമത്താനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.