പൈതൃകപദവി നൽകാനിരിക്കുന്ന മലപ്പുറം കോട്ടക്കൽ രാജാസ് സ്കൂളിലെ നൂറു വർഷത്തിലേറെ പഴക്കമുളള ഞാറമരങ്ങള്‍ തീയിട്ടു നശിപ്പിച്ചു. സ്കൂൾ പരിസരം കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരിമാഫിയയാണ് പിന്നിലെന്ന് സംശയിക്കുന്നു.
രാജാസ് സ്കൂള്‍മുറ്റത്തെ മഴക്കാല കാഴ്ചയാണിത്. നാട്ടുകാർക്കും പൂർവവിദ്യാർഥികൾക്കും എന്നും ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഞാറമരങ്ങൾക്കാണ് അർധരാത്രി ആരോ തീയിട്ടത്.
അധ്യാപകരും വിദ്യാർഥികളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ തിരൂരിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് അണച്ചത്. സ്കൂളിന്റെ പിൻഭാഗത്ത് മതിലില്ല. രാത്രിയായൽ ലഹരിമാഫിയയുടെ കേന്ദ്രമാണ് പരിസരം. കത്തിക്കരിഞ്ഞു നിൽക്കുന്ന ഞാറമരങ്ങൾക്ക് ഇനി പുതുജീവൻ നൽകാനാകുമോ എന്ന ആശങ്കയിലാണ് നാടാകെ.