മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിദ്യാർഥികളുടെ അറസ്റ്റും കോടതിൽ ഹാജരാക്കലും പൊലീസ അതീവ രഹസ്യമാക്കി വെച്ചു.ലോ കോളജിൽ വിദ്യാർഥിയെ ആക്രമിച്ച കേസിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകരെയും മഹാരാജാസ് കോളജിൽ കയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ഒരു ഐഎൻടിയുസി പ്രവർത്തകനെയും പൊലീസ് പിടികൂടി.
പ്രിൻസിപ്പലിന്റെ കസേര നടുറോഡിലിട്ട് കത്തിച്ച കേസിൽ പത്തു ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടാൻ പൊലീസിനായത്. മൂപ്പതുവിദ്യാർഥികൾ പ്രതിപട്ടികയിലുള്ള കേസിൽ അറസ്റ്റ് ചെയ്തതാകട്ടെ മൂന്നു പേരെയും. എസ്എഫ്ഐ പ്രവർത്തകരായ വൈക്കം സ്വദേശി പ്രജിത്ത് കെ.ബാബു, കോട്ടയത്തുകാരൻ രോഹിത്ത് റോൺസൺ,പട്ടാമ്പി സ്വദേശി മുഹമ്മദ് അമീർ എന്നിവരാണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പ്രജിത്ത് കെ.ബാബുവിനെ സംഘടനയിൽ നിന്ന് എസ്എഫ് പുറത്താക്കിയിരുന്നു.
ഐഎന്‍ടിയുസി - കെഎസ്‍യു പ്രവര്‍ത്തകർ സംയുക്തമായി നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിലേക്ക് മഹാരാജാസ് കോളജിൽ നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍കല്ലെറിഞ്ഞെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ കോളജിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ന്നു. ഈ കേസിലാണ് മുളവുകാട് സ്വദേശിയായ ഐഎൻടിയുസി പ്രവർത്തകൻ സാജു അറസ്റ്റിലായത്. ലോകോളജിലെ വിദ്യാർഥിയെ മർദിച്ച കേസിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകരെയും പിടികൂടിയിട്ടുണ്ട്. പനങ്ങാട് സ്വദേശി അഫ്സൽ,കളമശേരിക്കാരൻ അജ്മൽ അലി, ചേർത്തല സ്വദേശി അമൽ, പാലക്കാടുക്കാരൻ ഹർഷോം, പുൽപ്പള്ളിസ്വദേശി ദേവാനന്ദ് എന്നിവരാണ് അറസ്റ്റിലായത്.