മുഖ്യമന്ത്രിയുടെ ഗൂണ്ടാ സ്ക്വാഡ് എന്ന പേരിൽ ബ്ളാക്്മെയിലിങ് നടത്തിയ മൂന്നു പൊലീസുകാർ പാലക്കാട്ട് അറസ്റ്റിൽ. അബ്കാരി കേസിലെ പ്രതിയുമായി ചേർന്നാണ് തൊടുപുഴക്കാരായ പൊലീസുകാർ പണം തട്ടിയെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ലഹരിവിരുദ്ധ സ്്ക്വാഡിലുളളവരാണ് അറസ്റ്റിലായ മൂന്നുപേരും
തൊടുപുഴ സ്വദേശികളായ നൂർ സഫീർ ,സുനീഷ് കുമാർ , മുജീബ് റഹ്മാൻ എന്നിവരാണ് അറസ്റ്റിലായ സിവിൽ പൊലീസ് ഒാഫീസർമാർ. കഞ്ചാവ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും തൊടുപുഴക്കാരനുമായ റിസ്്വാനാണ് അറസ്റ്റിലായായ നാലാമൻ. ജയിലിൽ കഴിയവേ റിസ്്വാൻ പരിചയപ്പെട്ട പാലക്കാട് കൊടുവായൂർ സ്വദേശി രാജേഷാണ് തട്ടിപ്പിനിരയായത്. ജയിൽ നിന്നുളള സൗഹൃദത്തിന്റെ പേരിൽ നേരിൽ കാണമെന്ന് റിസ്്വാൻ രാജേഷിനോട് പറഞ്ഞു. ഇതുപ്രകാരം പാലക്കാട് മെഡിക്കൽ കോളജിനു സമീപം എത്തിയ രാജേഷിനെ റിസ്്വാന്റെ കാറിൽ കയറ്റി. പൊലീസുകാർ രാജേഷിന് കഞ്ചാവ് നൽകി ചിത്രവും പകർത്തി. തുടർന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിയായി. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പൊലീസുകാർക്ക് രാജേഷ് 96,000 രൂപ നൽകി. മുഖ്യമന്ത്രിയുടെ സ്ക്വാഡ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പണം നഷ്ടപ്പെട്ട രാജേഷിന്റെ പരാതിപ്രകാരം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരെ പിടികൂടിയത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് കീഴിൽ കഴിഞ്ഞ വർഷം രൂപീകരിച്ച ലഹരിവിരുദ്ധ സ്്ക്വാഡിലുളളവരാണ് അറസ്റ്റിലായ മൂന്നു പൊലീസുകാർ.