വനം തീയിട്ട് നശിപ്പിച്ചതിന് പത്തനംതിട്ട മണ്ണീറയിൽ മൂന്നുപേർ അറസ്റ്റിൽ. കൊക്കാത്തോട് സ്വദേശി രാജു കോന്നി സ്വദേശികളായ ബിജു വർഗീസ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ഒന്നാം പ്രതി കോന്നി സ്വദേശി ജ്വേഷ്വാ ഡാനിയേൽ ഒളിവിലാണ്.
ഒരാഴ്ചയായി മണ്ണീറ വനമേഖലയിൽ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാരണമറിയാൻ വനപാലകർ കഴി്ഞദിവസം വേഷം മാറി സ്ഥലത്ത് ക്യാംപ് ചെയ്തു. പുലർച്ചെയാണ് അഗ്നിബാധയുടെ തെളിവുകൾ കിട്ടിയത്. ജോഷ്വാ ഡാനിയേലിന് വനാതിർത്തിയോട് ചേർന്ന് സ്വന്തമായുള്ള ഭൂമിയുടെ സംരക്ഷണമായിരുന്നു പിടിയിലായവരുടെ ലക്ഷ്യം. വനത്തിൽ നിന്ന് തീപടർന്നാൽ കൃഷിയിടം നശിക്കുമെന്ന് കരുതി വനം തന്നെ കത്തിച്ചു. 5 ഹെക്ടർ വനം നഷ്ടപ്പെട്ടതിന് പുറമെ വന്യമൃഗങ്ങൾക്കുൾപ്പെടെ നാശം സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വനഭൂമി കത്തിക്കാൻ വസ്തു ഉടമ ആയിരങ്ങളാണ് പിടിയിലായവർക്ക് നൽകിയിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം സ്ഥിരീകരിച്ചിട്ടുണ്ട്. വനസമ്പത്ത് നശിപ്പിക്കുക. വനത്തിൽ അനുമതിയില്ലാതെ കയറുക തുടങ്ങിയ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.