കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാൻ പ്രകടനമായെത്തിയ എസ്എഫ്ഐ, ഡിവൈഎഫ് ആഐ പ്രവർത്തകർ കോട്ടയം പൊൻകുന്നത്ത് പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. ഇവരെ ഇറക്കിക്കൊണ്ടുപോകുംവഴി പൊലീസ് ജീപ്പും തകർത്തു. സംഘർഷത്തിനിടെ ഒരുപൊലീസുകാരനും പരുക്കേറ്റു. സംഭവത്തിൽ ഇരുപത് പേർക്കെതിരെ കേസെടുത്തു.
സ്വകാര്യസ്കൂളിൽ ആർഎസ് എസ് ക്യാംപ് നടത്തിയെന്നാരോപിച്ച് ഇടതു യുവജനസംഘടനൾ പ്രതിഷേധപ്രകടനം നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച ഏതാനും പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ മോചിപ്പിക്കാൻ സ്റ്റേഷനിലേയ്ക്ക് പ്രകടനമായെത്തിയ പ്രവർത്തകർ ഉള്ളിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതോട സ്റ്റേഷന് പുറത്തെ ജനൽച്ചില്ലുകളും സിസിടിവി ക്യാമറകളും അടിച്ചുതകർക്കുകയായിരുനനു.
കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടിയതോടെ പിരിഞ്ഞ പ്രവർത്തകർ വഴിയിൽ കണ്ട മണിമല പൊലീസ് സ്റ്റേഷനിലെ ജീപ്പും തല്ലിതകർത്തു. സ്റ്റേഷൻ ആക്രമണം, വാഹനം തല്ലിതകർക്കൽ എന്നി കുറ്റങ്ങൾ ചുമത്തി ഇരുപത് പേർക്കെതിരെ പൊൻകുന്നം പൊലീസ് കേസെടുത്തു. സംഘർഷത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റ സിവിൽ പൊലീസ് ഒാഫീസർ മിഥുനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.