അധ്യാപികയെ വിലക്കിയ നടപടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സ്കൂൾ മാനേജരെ വിദ്യാഭ്യാസ വകുപ്പ് അയോഗ്യനാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് ജനത ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എം സജീബിനെതിരെയാണ് നടപടി. അധ്യാപിക തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും. ജനതാ ഹയർ സെക്കൻക്കൻഡറി സ്കൂൾ മാനേജർ എം സജീബിനെ അയോഗ്യനാക്കിയ വിദ്യാഭ്യാസവകുപ്പ് സ്കൂൾ ഏറ്റെടുത്തു.
യുപി വിഭാഗത്തിലെ അധ്യാപിക സീന രാജേന്ദ്രന് സ്കൂളിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം.വിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടേയും അനുകൂല ഉത്തരവുമായി സ്കൂളിലെത്തിയ അധ്യാപികയെ മാനേജ്മെന്റ് പ്രതിനിധികൾ വീണ്ടും തടഞ്ഞു.റിപ്പോർട്ട് ചെയ്ത മാതൃഭൂമി വാർത്താസംഘത്തെ സജീബും സഹോദരനും അധ്യാപകനുമായ എം മുജീബും ചേർന്ന് ആക്രമിച്ചു.പരിക്കേറ്റ ക്യാമറാമാൻ ആർ റിജാസിന്റെ പരാതിയിൽ ഇരുവരേയും വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.മുജീബിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.16 വർഷമായി ഈ സ്്കൂളിലെ അധ്യാപികയായ. സീന രാജേന്ദ്രന് എട്ടുമാസമായി വിലക്കേർപ്പെടുത്തിയ സംഭവം മനോരമ ന്യൂസാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.അധ്യാപിക തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും.