വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിൽ ബന്ധുവും അച്ഛന്റെ സുഹൃത്തും അറസ്റ്റിൽ. പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
ഇളയച്ഛന്റെ മകൻ മകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞദിവസം അമ്മ തന്നെ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ ഇളയച്ഛന്റെ മകനാണ് അറസ്റ്റിലായ മധു. ജനുവരി പതിമൂന്നിന് മൂത്തമകൾ മരിച്ചതിനുശേഷം മധുവിനെ പൊലീസ് കസ്്റ്റഡിയിലെടുത്തതാണ്. എന്നാൽ രാഷ്ട്രീയ ഇടപെടലിൽ വിട്ടയച്ചു. വീട്ടിൽ ആരുമില്ലാതിരിക്കുമ്പോൾ കുട്ടികളെ ചൂഷണം ചെയ്തിരുന്നാതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബുവാണ് അറസ്റ്റിലായ മറ്റൊരാൾ.
പെൺകുട്ടികളുടെ അച്ഛന്റെ കൂട്ടുകാരനായ ഷിബു കഴിഞ്ഞ എട്ടുവർഷമായി ഇവരോെടാപ്പമാണ് താമസിക്കുന്നത്. കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതിന് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ജെ.സോജന്റെ നേതൃത്വത്തിൽ അന്വേഷണസംഘം പെൺകുട്ടികളുടെ ശെൽവപുരത്തെ വീട്ടിലെത്തി തെളിവെടുത്തു.