കോഴിക്കോട് നഗരമധ്യത്തിൽ പട്ടാപ്പകൽ തുറന്ന ബാർ. പരസ്യ മദ്യപാനം ചോദ്യം ചെയ്യുന്നവർക്ക് നേരെ ഗുണ്ടാആക്രമണം. സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിന്റെ വിളിപ്പാടകലെയാണ് സ്്ത്രീകളെ വഴിനടക്കാന്‍ സമ്മതിക്കാതെ പരസ്യബാർ പ്രവർത്തിക്കുന്നത്. ഇത് നഗരത്തിലെ ഒാപ്പൺ ബാർ.തൊട്ടടുത്ത് സിറ്റി പൊലിസ് കമ്മീഷ്ണറുടെ ഒാഫീസ്, നാല് ബ്്്വറേജസ് ഒൗട്ട്്ലെറ്റുൾ ഒന്നിച്ച് പ്രവർത്തിക്കുന്ന നഗരമധ്യത്തിലാണ് പട്ടാപ്പകൽ ഈ തുറന്ന ബാർ പ്രവർത്തിക്കുന്നത്.
ബ്്വറേജുകൾ തുറന്നാല്‍ ഈ പ്രദേശം പിന്നെ തുറന്നബാറാണ്. പൂട്ടിക്കിടക്കുന്ന ഈ കെട്ടിടവും കാടുപിടിച്ച പരിസര പ്രദേശങ്ങളും പരസ്യ മദ്യപാന കേന്ദ്രങ്ങളാകും.സ്ത്രീകൾക്കും കുട്ടികൾക്കും ഇതിലെ പകൽ സമയം പോലും രക്ഷയില്ല.അശ്ലീല പ്രയോഗങ്ങളും ചീത്തവിളിയും കേൾക്കുക മാത്രമാണ് നിവർത്തി. ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടും. ശരീരം ബ്ലേഡ് കൊണ്ട് കീറിമുറിച്ച അനുഭവം പോലുമുണ്ട് ഇവിടുത്തുകാർക്ക്.
നേരമിരുട്ടുന്നതോടെ മദ്യപാനം കൂടുതൽ വ്യാപിക്കും.അടുത്തടുത്തായി നാലു ബവ്റേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളുള്ള സ്റ്റേഡിയം ജംക്ഷനോട് ചേർന്ന ഇടവഴിയാണ് . ഒാപ്പൺ ബാറായി ഉപയോഗിക്കുന്നത്.മദ്യപിയ്ക്കാൻ പണം ചോദിച്ച് സാമൂഹ്യവിരുദ്ധർ അയൽവീടുകളില്‍ കയറുന്നതും പതിവാണ്. പല തവണ പൊലിസിന് പരാതി നൽകിയിട്ടം ഫലമുണ്ടായിട്ടില്ല. സാമൂഹ്യവിരുദ്ധരുടെ താവളമായ കെട്ടിടം പൊളിച്ചുനീക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.