പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കന്നട സിനിമ നിര്‍മാതാവ് ബംഗളുരുവിൽ അറസ്റ്റിൽ. മുറിയിൽ നിർമാതാവിനെ പൂട്ടിയിട്ട ശേഷം പെൺകുട്ടി ഓടി രക്ഷപ്പെടുക ആയിരുന്നു. വീട്ടുകാർ എത്തി മർദിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത ശേഷമാണു പ്രതിയെ പോലീസിന് കൈമാറിയത്.
കന്നഡ നിർമാതാവ് വിരേഷിനെയാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിരേഷ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ നിർമാതാവിനെ മുറിയിൽ പൂട്ടിയിട്ട് ഓടി രക്ഷപെട്ട ശേഷം വീട്ടുകാരെയും സുഹൃത്തുക്കളെയും പെൺകുട്ടി വിളിച്ചുവരുത്തി. തുടര്‍ന്ന് വീട്ടുകാരെത്തി വിരേഷിനെ മര്‍ദിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാ ശേഷം പൊലീസിന് കൈമാറി. വിരേഷിന്റെ ഒരു സ്ഥാപനത്തിൽ റിസെപ്ഷനിസ്റ് ആയി ജോലി ചെയുക ആയിരുന്നു പെൺകുട്ടി. അടുത്ത ചിത്രത്തിൽ നായിക ആകാമെന്നും സിനിമയുടെ കഥ സംബന്ധിച്ചു ചർച്ച നടത്താനുണ്ടെന്നും പറഞ്ഞാണ് പെൺകുട്ടിയെ നിർമാതാവ് വീട്ടിലേക്കു കൊണ്ടുപോയത്. വീടിനുള്ളിൽ കടന്നുകയറി ആക്രമിച്ചെന്നു കാണിച്ചു പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ നിർമാതാവും പോലീസിൽ പരാതിപ്പെട്ടു.